ശ്രീവിദ്യയുടെ വില്‍പ്പത്രം അട്ടിമറി: ഗണേഷ് കുമാറിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം
ശ്രീവിദ്യയുടെ വില്‍പ്പത്രം അട്ടിമറി:  ഗണേഷ് കുമാറിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം
Sunday, May 24, 2015 11:03 PM IST
തിരുവനന്തപുരം: നടി ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട വില്‍പ്പത്രം കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ അട്ടിമറിച്ചു എന്ന സ ഹോദരന്‍ ശങ്കരരാമന്റെ പരാതി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അന്വേഷണം. ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല യ്ക്കും നല്‍കിയ പരാതി ഇന്നലെ ഡിജിപിക്കു കൈമാറിയിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഡിജിപി ഉത്തരവിട്ടത്. നേരത്തേ ലോകായുക്തയി ലും ശങ്കരരാമന്‍ പരാതി നല്‍കിയിരു ന്നു. ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ടു മുമ്പന്‍പു രണ്ടു തവണ മുഖ്യമന്ത്രിക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പരാതിപ്പെടുകയും ചെയ് തിരുന്നു.


2006 ഓഗസ്റില്‍ ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റര്‍ ചെയ്ത വില്‍പ്പത്രത്തില്‍ മര ണാനന്തരം നടപ്പാക്കേണ്ട കാര്യങ്ങള്‍ ശ്രീവിദ്യ വ്യക്തമായി പ്രതിപാദിച്ചിരുന്നു. ട്രസ്റ് രൂപീകരിച്ചു പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു പഠന സഹായം നല്‍കുക, സംഗീത- നൃത്ത വിദ്യാലയം തുടങ്ങുക, സ്വത്തിന്റെ നിശ്ചിത വിഹിതം സ ഹോ ദരന്റെ രണ്ട് ആണ്‍മക്കള്‍ക്കു നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണു വില്‍പ്പത്രത്തില്‍ ഉണ്ടായിരുന്നത്. വില്‍പ്പത്ര പ്രകാരം ഇവ നടപ്പാക്കേണ്ട ചുമതല ഗണേഷ്കുമാറിനായിരുന്നു.

വില്‍പ്പത്രത്തിലെ ശ്രീവിദ്യയുടെ ആഗ്രഹങ്ങളെല്ലാം ഗണേഷ് അട്ടിമറിച്ചെന്നാണു ശങ്കരരാമന്റെ പരാതി. ട്രസ്റ് രൂപീകരിച്ചതു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ശ്രീവി ദ്യ മരിച്ച് ഒമ്പതു വര്‍ഷം കഴിഞ്ഞി ട്ടും ഒന്നും നടപ്പായില്ലെന്നും പരാതിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.