ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്: 68 ശതമാനം നിയമനങ്ങള്‍ പൊതുവിഭാഗത്തിന്
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്: 68 ശതമാനം നിയമനങ്ങള്‍ പൊതുവിഭാഗത്തിന്
Sunday, May 24, 2015 11:54 PM IST
തിരുവനന്തപുരം: പിഎസ്സി നിയമനങ്ങളില്‍ അഹിന്ദുക്കള്‍ക്കു ന ല്‍കാറുള്ള സംവരണ വിഹിതമായ 18 ശതമാനം കൂടി, പുതുതായി രൂപീകരിക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ കീഴിലുള്ള നിയമനങ്ങളില്‍ പൊതുവിഭാഗത്തിലേക്കു മാറ്റാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ഇതിനാവശ്യമായ ദേഭഗതികള്‍ ചട്ടങ്ങളില്‍ വരുത്തും. ഇതോടെ 68 ശതമാനം നിയമനങ്ങള്‍ ഹിന്ദു പൊതുവിഭാഗത്തില്‍ നിന്നുമാകും. സംവരണമുള്ള വിവിധ ഹിന്ദു സമുദായങ്ങള്‍ക്കു തല്‍സ്ഥിതി തുടരുകയും ചെയ്യും.


ഭേദഗതി ഫയലുകളില്‍ മുഖ്യമന്ത്രി ഇന്നലെ ഒപ്പുവച്ചു. ഉത്തരവ് രണ്ടുനാളിനകം ഇറങ്ങും.

പിഎസ്സി നിയമനങ്ങളില്‍ 50 ശതമാനം ആണ് സംവരണം. ഇതില്‍ 32 ശതമാനം ഹിന്ദുക്കള്‍ക്കും 18 ശതമാനം അഹിന്ദുക്കള്‍ക്കുമാണ്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ അഹിന്ദുക്കളെ പരിഗണിക്കില്ല. ഈ പശ്ചാത്തലത്തിലാണ് അഹിന്ദുക്കള്‍ക്കുള്ള 18 ശതമാനം സംവരണം കൂടി പൊതുവിഭാഗത്തിലേക്കു മാറ്റാന്‍ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.