എളമരത്തിനെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്നു വീണ്ടും വി.എസ്
എളമരത്തിനെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്നു വീണ്ടും വി.എസ്
Monday, May 25, 2015 12:25 AM IST
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വ്യവസായ മന്ത്രിയുമായിരുന്ന എളമരം കരീമിനെതിരേ ഉയര്‍ന്ന മലബാര്‍ സിമന്റ്സ് അഴിമതിയാരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വീണ്ടും ആവശ്യപ്പെട്ടു.

മലബാര്‍ സിമന്റസ് അഴിമതി അന്വേഷിക്കണമെന്ന വി.എസ്. അച്യുതാനന്ദന്റെ ആവശ്യം നേരത്തേ സിപിഎം തള്ളിക്കളയുകയും എളമരം കരീമിനു പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. തുടര്‍ന്ന് ഇന്നലെ വീണ്ടും ഇറക്കിയ പ്രസ്താവനയിലാണ് മലബാര്‍ സിമന്റ്സ് അഴിമതി സിബിഐ അന്വേഷിക്കണമെന്നു വി.എസ് ആവശ്യമുന്നയിച്ചത്.

മലബാര്‍ സിമന്റ്സിലെ കെടുകാര്യസ്ഥതയും അഴിമതിയും മൂലം കോടികളുടെ നഷ്ടമുണ്ടായതായാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. നാലുവര്‍ഷത്തിനിടെ നൂറുകോടിയുടെ ക്രമക്കേടുണ്ടായതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേടുകളുടെ ഇനംതിരിച്ചുള്ള കണക്കുകളും റിപ്പോര്‍ട്ടിലുണ്ട്.


മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം സംബ ന്ധിച്ച് അന്വേഷിച്ച സിബിഐ ആത്മഹത്യയായിരുന്നുവെന്നു പറഞ്ഞു കേസ് അവസാനിപ്പിക്കുകയാണു ചെയ്തത്. സ്ഥാപന ത്തിലെ അഴിമതിയാണു കാരണമെന്നു ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നില്ലെന്നും വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.