ജേക്കബ് തോമസ് ഫയര്‍ഫോഴ്സ് മേധാവി, ബെഹ്റ ജയില്‍ ഡിജിപി
ജേക്കബ് തോമസ് ഫയര്‍ഫോഴ്സ് മേധാവി, ബെഹ്റ ജയില്‍ ഡിജിപി
Sunday, May 31, 2015 12:11 AM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ചര്‍ച്ചകളില്‍ നിറഞ്ഞ വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ്, ഭരണവിഭാഗം എഡിജിപി ലോക്നാഥ് ബെഹ്റ എന്നിവര്‍ക്കു ഡിജിപിമാരായി സ്ഥാനക്കയറ്റം. ജേക്കബ് തോമസിനെ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ് കമന്‍ഡാന്റ് ജനറലായി നിയമിച്ചു; ലോക്നാഥ് ബെഹ്റയെ ജയില്‍ ഡിജിപിയായും.

ഡിജിപിമാരായ കെ.എസ്. ബാലസുബ്രഹ്മണ്യം, അലക്സാണ്ടര്‍ ജേക്കബ് എന്നിവര്‍ വിരമിക്കുന്ന ഒഴിവിലാണു നിയമനം. ഇതോടൊപ്പം പോലീസ് തലപ്പത്ത് നേരിയ തോതില്‍ അഴിച്ചുപണി നടത്തി.

പി.വി. ജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണു ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറലായി ജേക്കബ് തോമസിനെ നിയമിച്ചത്. ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയാകുന്ന ഒഴിവിലാണു ലോക്നാഥ് ബെഹ്റ ജയില്‍ മേധാവിയാക്കിയത്.


പോലീസ് നവീകരണ വിഭാഗം എഡിജിപി അരുണ്‍കുമാര്‍ സിന്‍ഹയ്ക്കു ഭരണവിഭാഗത്തിന്റെ അധിക ചുമതലകൂടി നല്‍കി. ക്രൈംബ്രാഞ്ച് എഡിജിപി എസ്. അനന്തകൃഷ്ണനു സ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ അധിക ചുമതലയും നല്‍കി. പോലീസ് ഹൌസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് അലക്സാണ്ടര്‍ ജേക്കബ് വിരമിക്കുന്ന ഒഴിവില്‍ അനില്‍ കാന്തിനെ നിയമിച്ചു.

ജേക്കബ് തോമസിനു പകരം വിജിലന്‍സ് എഡിജിപിയായി ശങ്കര്‍ റെഡ്ഡിയെ നിയമിക്കും. ഉത്തര മേഖലാ എഡിജിപി സ്ഥാനത്തേക്കു പുതിയ ആളെ നിയമിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.