പ്രേമം സിനിമയുടെ വ്യാജന്‍: എട്ടുപേര്‍ അറസ്റില്‍
Friday, July 3, 2015 1:33 AM IST
തിരുവനന്തപുരം: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രേമം സിനിമയുടെ നിര്‍മാതാവ് അന്‍വര്‍ റഷീദ് ഇതു സംബന്ധിച്ച് ആന്റിപൈറസി സെല്‍ എസ്പി രാജ്പാല്‍ മീണയ്ക്കു പരാതി നല്കിയിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആന്റിപൈറസി സെല്‍ ഇന്‍സ്പെക്ടര്‍ ഡി.കെ. പൃഥിരാജിന്റെ നേതൃത്വത്തില്‍ പ്രേമം സിനിമയുടെ വ്യാജ സിഡികള്‍ കണ്െടടുക്കുന്നതിന് നടത്തിയ റെയ്ഡില്‍ മലപ്പുറം ജില്ലയില്‍ അരീക്കോട് സലാല മൊബൈല്‍സ് നടത്തുന്ന ഷബീര്‍, നിയാ ഗള്‍ഫ് കളക്ഷന്‍ നടത്തുന്ന ഫാഹിസ്, എ.എം. മൊബൈല്‍സ് നടത്തുന്ന ജിബി, കോട്ടക്കല്‍ ദുബായ് സൂക്കില്‍ മ്യൂസിക്ക് ഷോപ്പ് നടത്തുന്ന നൌഷാദ്, ദുബായ് സൂക്കില്‍ സിഡി ഷോപ്പ് നടത്തുന്ന ഷര്‍ഫാന്‍, തിരൂര്‍ ബസ്റാന്‍ഡില്‍ സിഡി പാലസ് ഷോപ്പ് നടത്തുന്ന അബ്ദുള്‍ ഖാദര്‍ എന്നിവരടക്കം എട്ടു പേര്‍ അറസ്റിലായി. ഇവരില്‍നിന്നു പ്രേമം ഉള്‍പ്പെടെയുള്ള പുതിയ മലയാള സിനിമകളുടെ വ്യാജ സിഡികള്‍ പിടികൂടി. ലോക്കല്‍ പോലീസും റെയ്ഡില്‍ പങ്കെടുത്തു.


തിരുവനന്തപുരം ബീമാപള്ളി പ്രദേശത്ത് പ്രേമം സിനിമയുടെ വ്യാജ സിഡികള്‍ വില്‍പ്പന നടത്തിവന്ന മൂന്ന് കടകള്‍ക്കെതിരെയും കേസ് രജിസ്റര്‍ ചെയ്ത് അന്വേഷിച്ചുവരുന്നു.

ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതായി സംശയിക്കുന്ന പത്തോളംപേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷിച്ചുവരുകയാണ്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും സംസ്ഥാന വ്യാപകമായി ശക്തമായി റെയ്ഡും അറസ്റും ഉണ്ടാകുമെന്ന് ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് എം. ഇക്ബാല്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.