വിതരണക്കാരന്‍ വഞ്ചിച്ചെന്നു നിര്‍മാതാവിന്റെ പരാതി
Friday, August 28, 2015 1:22 AM IST
കൊച്ചി: മുപ്പതു തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നു പറഞ്ഞു രണ്ടു ലക്ഷം രൂപ കരാര്‍ തുകയായി വാങ്ങി സിനിമ ഡിസ്ട്രിബ്യൂട്ടര്‍ വഞ്ചിച്ചതായി പരാതി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത താരകങ്ങളേ സാക്ഷിയുടെ നിര്‍മാതാവ് ബൈജു മേനാച്ചേരി, സംവി ധായകന്‍ ഗോപകുമാര്‍ നാരായണപിള്ള എന്നിവരാണു പത്രസമ്മേളന ത്തില്‍ ആരോപണമുന്നയിച്ചത്.

പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കി ഒന്നര കോടി രൂപ ചെലവി ലാണു സിനിമ നിര്‍മിച്ചത്. ലണ്ടനില്‍ ജോലി ചെയ്യന്ന ബൈജു മേനാച്ചേരിയാണു പണം മുഴുവനും മുടക്കിയത്. ഗാനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന താരകങ്ങളേ സാക്ഷിയിലെ മൂന്നു ഗാനങ്ങള്‍ യു ട്യൂബില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍, സിനിമയുടെ ഗാനങ്ങള്‍ ചാനലിലൂടെ പ്രമോട്ട് ചെയ്യാനുള്ള ദൌത്യം ഏറ്റെടുത്തി രുന്ന ചിത്രത്തിന്റെ പിആര്‍ഒ തെറ്റിദ്ധരിപ്പിച്ചെന്നും ഇതുവരെ ഗാനരംഗങ്ങള്‍ ചാനലുകള്‍ക്കു നല്‍കയി ല്ലെന്നും നിര്‍മാതാവു പറഞ്ഞു.

21നു റിലീസ് ചെയ്ത ചിത്രം റെഗുലര്‍ ഷോ നല്‍കാതെ നൂണ്‍ഷോയിലേക്കു ഒതുക്കിയെന്നും പല തിയറ്ററുകളിലും നിര്‍മാതാ വിനെ അറിയിക്കാതെ മോണിംഗ് ഷോ മാത്രമാക്കി മാറ്റിയെന്നും ഇ വര്‍ പറയുന്നു. 30 തിയറ്ററുകളില്‍ പ്രദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നാലാം ദിനത്തില്‍ ഇത് 17 ആയി ചുരുങ്ങി. ഇതോടെ സിനിമ സാമ്പത്തികമായി തകര്‍ ന്നെന്നും നിര്‍മാതാവു പറഞ്ഞു


തിരുവനന്തപുരം കേന്ദ്രമായുള്ള വൈശാലി മൂവീസിനായിരുന്നു വി തരണ ചുമതല. എന്നാല്‍, പല തി യറ്ററുകളിലും സിനിമയെക്കുറിച്ചു സംസാരിച്ചിട്ടു പോലുമില്ല. എറണാകുളത്തു സംഗീത തിയറ്ററില്‍ ഒരു ഷോയ്ക്ക് 4,000 രൂപ വച്ചു നല്‍കേണ്ടി വന്നതിനു പിന്നിലും തട്ടിപ്പു നടന്നതായും ഇവര്‍ ആരോപിച്ചു. നഗരത്തില്‍ ഈ ചിത്രത്തിന്റെ കേ വലം നാലു പോസ്ററുകള്‍ മാത്ര മാണു പതിച്ചതെന്നു സംവിധായ കന്‍ ഗോപകുമാര്‍ പറഞ്ഞു. പ്രൊ ഡ്യൂസേഴ്സ് അസോസിയേഷനില്‍ ഇതുസംബന്ധിച്ചു പരാതി നല്‍കിയിട്ടുണ്െടന്ന് ബൈജു മേനാച്ചേരി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.