അഞ്ചു ലക്ഷത്തിനുമേലുള്ള ജോലികള്‍ക്കു ഇ-ടെന്‍ഡര്‍ നിര്‍ബന്ധമെന്നു ഹൈക്കോടതി
അഞ്ചു ലക്ഷത്തിനുമേലുള്ള ജോലികള്‍ക്കു ഇ-ടെന്‍ഡര്‍ നിര്‍ബന്ധമെന്നു ഹൈക്കോടതി
Tuesday, October 6, 2015 12:49 AM IST
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ അഞ്ചു ലക്ഷത്തിനു മുകളിലേയ്ക്കുള്ള ജോലികള്‍ക്ക് ഇ-ടെന്‍ഡര്‍ നിര്‍ബന്ധമാണെന്നു ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട സ്വദേശി ടി.കെ. സജീവ് ഉള്‍പ്പെടെ സമര്‍പ്പിച്ച അഞ്ച് ഹര്‍ജികളിലാണ് ജസ്റീസ് എ.വി രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളില്‍ അഞ്ചു ലക്ഷത്തിനു മുകളിലേക്കുള്ള ജോലികള്‍ക്ക് ഇ-ടെന്‍ഡര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് റദ്ദാക്കി 15 ലക്ഷത്തിനുമേലുള്ള ജോലികള്‍ക്കു മാത്രം ഇ-ടെന്‍ഡര്‍ നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലാണു കോടതിയുടെ തീരുമാനം.

ഗുണഭോക്തൃ സമിതികളെ ഏല്‍പ്പിക്കുന്ന ജോലികള്‍ക്കു പരിധി നിശ്ചയിച്ചു എന്നതല്ലാതെ അവരെ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചില പരാതികള്‍ വന്നപ്പോള്‍ ഇതു സംബന്ധിച്ച് പഠനം നടത്താന്‍ മാത്രമാണ് തീരുമാനം എടുത്തത്. മന്ത്രി അധ്യക്ഷനായ സബ് കമ്മിറ്റി മുന്‍വര്‍ഷങ്ങളിലെപ്പോലെ ടെന്‍ഡര്‍ തുടരാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്.


എന്നാല്‍ സംസ്ഥാനത്തേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭൂരിഭാഗം പദ്ധതികളും ഇ-ടെന്‍ഡര്‍ വഴിയാണ് സാധ്യമാവുന്നതെന്നു കോടതി പറഞ്ഞു. ഇത്തരം നടപടികള്‍ കൂടുതല്‍ സൌകര്യപ്രദമാണെന്നു വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഭരണനിര്‍വഹണത്തിലും കാര്യക്ഷമത ഉറപ്പാക്കുന്ന ഇ-ടെന്‍ഡര്‍ നടപടികള്‍ തുടരുന്നത് ന്യായീകരിക്കാനാവും.

ഉപഭോക്തൃ സമിതികള്‍ മുഖേനയുള്ള ജോലികള്‍ പരിമിതപ്പെടുത്തുന്നതില്‍ വെള്ളം ചേര്‍ക്കാനാവില്ല. ഇ-ടെന്‍ഡര്‍ ഒഴിവാക്കിയാല്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടാകുമെന്ന വാദവും പരിഗണിക്കണം. പഞ്ചായത്തുകളിലും ഗുണഭോക്തൃ സമിതി സബ് കോണ്‍ട്രാക്റ്റ് നല്‍കുന്നവെന്ന വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. നിലവിലെ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അഞ്ചു ലക്ഷത്തിനു മുകളിലേക്കുള്ള ജോലികള്‍ക്ക് ഇ-ടെന്‍ഡര്‍ നിര്‍ബന്ധമാക്കിയ ഏപ്രില്‍ 30ലെ ഉത്തരവ് പിന്തുടണമെന്നു കോടതി നിര്‍ദേ ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.