രാഹുല്‍ ഈശ്വറിനുനേരേ വിദ്യാര്‍ഥികളുടെ പ്രതിഷേധം
രാഹുല്‍ ഈശ്വറിനുനേരേ വിദ്യാര്‍ഥികളുടെ പ്രതിഷേധം
Friday, October 9, 2015 12:31 AM IST
കായംകുളം: ടിവി അവതാരകന്‍ രാഹുല്‍ ഈശ്വറിനു നേരെ കായംകുളത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം. കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. കായംകുളം എംഎസ്എം കോളജില്‍ ഇന്നലെ രാവിലെ സംസ്ഥാന യുവജന കമ്മീഷനും കോളജിലെ നാഷണല്‍ സര്‍വീസ് സ്കീമും ചേര്‍ന്നു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള യുത്ത് ഡിഫന്‍സ് ഫോഴ്സിന്റെ ഓറിയന്റേഷന്‍ ക്ളാസെടുത്തു കോളജില്‍നിന്നു മടങ്ങുന്നതിനിടെ ഇന്നലെ രാവിലെ പതിനൊന്നേമുക്കാലോടെയാണു സംഭവം.

ബീഫ് നിരോധനത്തെ പിന്തുണയ്ക്കുകയും ബീഫ്ഫെസ്റിനെ വിമര്‍ശിക്കുകയും ചെയ്യുന്ന രാഹുല്‍ ഈശ്വറിന്റെ നിലപാടിനെതിരേയായിരുന്നു പ്രതിഷേധം. കാര്‍ തടഞ്ഞു വിദ്യാര്‍ഥികള്‍ ബീഫ്ഫെസ്റ് അനുകൂല മുദ്രാവാക്യം മുഴക്കുകയും കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. സംഭവമറിഞ്ഞു പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയും രാഹുലിനെ പോലീസ് സ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു പിന്നീട് കായംകുളം ഡി വൈഎസ്പി ഓഫീസിലെത്തി രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി. ഇതു സാംസ്കാരിക ഫാസിസമാണെന്നും, ബീഫ് ഫെസ്റിവലിനെ അനുകൂലിക്കാത്തവര്‍ക്കും ഈ നാട്ടില്‍ ജീവിക്കണമെന്നും അതിനുള്ള സാഹചര്യമുണ്ടാക്കണമെന്നും ബീഫ് ഫെസ്റിനെ അനുകൂലിക്കുന്നപോലെ എതിര്‍ക്കാനുമുള്ള സ്വാതന്ത്യ്രമുണ്െടന്നും രാഹുല്‍ ഈശ്വര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.


സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥിയെ പോലീസ് അറസ്റ്ചെയ്തു സ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കോളജിലെ കെഎസ്യു, എസ്എഫ്ഐ സംഘടനയില്‍പ്പെട്ട വിദ്യാര്‍ഥികളാണു പ്രതിഷേധത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. ഇരുപതോളം വിദ്യാര്‍ഥികള്‍ക്കെതിരേ കായംകുളം പോലീസ് കേസെടുത്തു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.