അബ്ദുള്‍കലാം സര്‍വകലാശാലയില്‍ അഴിമതി: വി.എസ്
അബ്ദുള്‍കലാം സര്‍വകലാശാലയില്‍ അഴിമതി: വി.എസ്
Thursday, November 26, 2015 12:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു പുതുതായി രൂപീകരിച്ച എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. പൊതുവിദ്യാഭ്യാസം തകര്‍ക്കുക എന്ന ലക്ഷ്യത്തിലേക്കാണു ഈ സര്‍വകലാശാലയുടെ പ്രവര്‍ത്തനം എത്തിയിരിക്കുന്നതെന്ന് അദ്ദേ ഹം കുറ്റപ്പെടുത്തി.

പരീക്ഷാ നടത്തിപ്പ് മെറിറ്റ് ട്രാക്ക് എന്ന ഒരു സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. എല്ലാ സാ ങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളി ലും ഇനി ആയിരം ചതുരശ്ര അടി സ്ഥലം ഈ സ്വകാര്യ സ്ഥാപനത്തിനുവേണ്ടി മാറ്റിവയ്ക്കണം. ഇവര്‍ മുന്നൂറു രൂപ ദിവസക്കൂലിക്ക് എടുക്കു ന്ന മൂന്നുപേരാണ് ഇനി ചോദ്യപേപ്പ ര്‍ കൈകാര്യം ചെയ്യുന്നത്. പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഇവര്‍ക്ക് ചോദ്യപേപ്പര്‍ ഡൌണ്‍ലോഡ് ചെയ്യാം. ഈ സ്വകാര്യ സ്ഥാപനത്തിന്റെ ഡാറ്റാ സെന്ററിലാണ് ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുക.


ഇതിനായി ഒരു വിദ്യാര്‍ഥിയില്‍നി ന്ന് 1,700 രൂപ വീതം 40,000 വിദ്യാര്‍ഥികളില്‍നിന്ന് ആറുകോടി എണ്‍പ തു ലക്ഷം രൂപ പിരിച്ചെടുത്ത് ഈസ്വകാര്യ സ്ഥാപനത്തിന് കൈമാറുക യാണെന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.