വാട്സ്ആപ് വിവാദം: മരിച്ച ഷാജിയുടെ ഫോണ്‍ സൈബര്‍സെല്‍ പരിശോധിക്കും
Wednesday, December 2, 2015 12:51 AM IST
കോഴിക്കോട്: വാട്സ്ആപ് വിവാദത്തില്‍പെട്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.പി.ഷാജി ജീവനൊടുക്കിയ സംഭവത്തില്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ പരിശോധിക്കും. ഒആര്‍സിയുടെ വാട്സ്ആപ് ഗ്രൂപ്പില്‍ ഷാജി അബദ്ധത്തില്‍ പോസ്റുചെയ്ത അശ്ളീലചിത്രം അദ്ദേഹത്തിന് ആരാണ് അയച്ചുകൊടുത്തതെന്ന് അറിയുന്നതിനാണിത്.

ഷാജിക്ക് ചിത്രം ഫോര്‍വേഡ് ചെയ്തതായി പറയുന്ന രക്ഷിതാവിനെ കണ്െടത്താനും ആത്മഹത്യയ്ക്ക് മറ്റെന്തെങ്കിലും കാരണമോ, മേലുദ്യോഗസ്ഥരുടെ ഭീഷണിയോ ഉണ്െടന്ന് അറിയുന്നതിനുമായി മൊബൈല്‍ ഫോണ്‍ ഉടന്‍ സൈബര്‍ സെല്ലിനു കൈമാറാന്‍ ഉത്തര മേഖലാ എഡിജിപി നിതിന്‍ അഗര്‍വാള്‍, ആത്മഹത്യാ കേസ് അന്വേഷിക്കുന്ന കൊടുവള്ളി സിഐ എ.പ്രേംജിത്തിനു നിര്‍ദേശം നല്‍കി. ഷാജിയുടെ ഫോണിലേക്കുവന്നതും പോയതുമായ കോളുകളും പരിശോധിക്കും.

ഒആര്‍സി വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമായ ഒരു വിദ്യാര്‍ഥിനിയുടെ നമ്പറിലേക്ക് ഒരാള്‍ ചിത്രം പോസ്റു ചെയ്തെന്നും, ഈ ചിത്രം രക്ഷിതാവ് തനിക്ക് ഫോര്‍വേഡ് ചെയ്തെന്നുമാണു ഷാജിയുടെ മൊഴി. എന്നാല്‍ ഈ രക്ഷിതാവ് ആരാണെന്ന് ഷാജി വെളിപ്പെടുത്തിയില്ല. സിറ്റി പോലീസ് കമ്മീഷണര്‍ പി.എ.വത്സന്‍ പലതവണ ആവശ്യപ്പെട്ടിട്ടും രക്ഷിതാവിന്റെ പേരു പറയാന്‍ ഷാജി വൈമനസ്യം കാണിച്ചു. പേര് ആരോടും വെളിപ്പെടുത്തരുതെന്നു രക്ഷിതാവ് അഭ്യര്‍ഥിച്ചതായും താന്‍ അദ്ദേഹത്തിനു വാക്കുനല്‍കിപ്പോയെന്നുമായിരുന്നു ഷാജിയുടെ നിലപാട്. രക്ഷിതാവിനെ കണ്ടത്തിയാല്‍, വിദ്യാര്‍ഥിനിക്ക് ചിത്രം അയച്ച ആളെയും കണ്െട ത്താനാവും. പേരു വെളിപ്പെടുത്തിയാല്‍തന്നെ രക്ഷിതാവിന് ഒരു കുഴപ്പവും സംഭവിക്കില്ലെന്ന് അറിഞ്ഞിട്ടും ഷാജി എന്തിനത് മൂടിവച്ചു എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിനിടെ, സ്പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ പി.ടി. ബാലനെ കേസില്‍ ബലിയാടാക്കാനുള്ള പോലീസ് അസോസിയേഷന്റേയും മറ്റും നീക്കങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍, എഡിജിപിയെ ധരിപ്പിച്ചു. താന്‍ അംഗമായ വാട്സ്ആപ് ഗ്രുപ്പില്‍ വന്ന ചിത്രം നേരില്‍ കണ്ടതിനാലും, ഒരു മേലുദ്യോഗസ്ഥന്‍ ഇടപെട്ടതിനാലുമാണ് തെളിവിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഷന്‍ നടപ്പാക്കിയതെന്ന് കമ്മീഷണര്‍ എഡിജിപിയെ അറിയിച്ചു.


നടപടിക്രമങ്ങളുടെ ഭാഗമായി, സംഭവം വിശദമായി അന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ച് എസിയെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനു മുന്‍പ് നടപ്പാക്കിയ സസ്പെന്‍ഷന്‍ ചട്ടപ്രകാരമാണ്്. സസ്പെന്‍ഷന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും കമ്മീഷണര്‍ എഡിജിപിയോടു പറഞ്ഞു. ഷാജി മരിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന നിതിന്‍ അഗര്‍വാള്‍ രണ്ടു ദിവസത്തിനകം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.