കാരുണ്യയുടെ സ്വതന്ത്രഘടന നിലനിർത്തണമെന്നു കെ.എം. മാണി
കാരുണ്യയുടെ സ്വതന്ത്രഘടന നിലനിർത്തണമെന്നു കെ.എം. മാണി
Friday, June 24, 2016 2:03 PM IST
കോട്ടയം: കാരുണ്യ ചികിത്സാസഹായപദ്ധതിയെ ആരോഗ്യവകുപ്പിനു കീഴിലുള്ള സഹായപദ്ധതികളിലൊന്നാക്കി മാറ്റാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നു കെ.എം മാണി എംഎൽഎ. ലക്ഷകണക്കിനാളുകളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന കാരുണ്യക്ക് ഇന്ന് നിലവിലുള്ള സ്വതന്ത്ര അസ്‌ഥിത്വം തുടരുന്നതാണ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് അഭികാമ്യം. മറ്റ് പദ്ധതികളുമായി കൂട്ടിച്ചേർത്താൽ കാരുണ്യയുടെ തനിമ നഷ്‌ടപ്പെടും.


മലയാളികളെ ഭാഗ്യക്കുറി വാങ്ങാൻ പ്രേരിപ്പിക്കുന്നതു കാരുണ്യയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താൻ വിഭാവനം ചെയ്ത പദ്ധതി മൃതസഞ്ജീവനിയായി തീർന്നതു നടത്തിപ്പിന്റെ സവിശേഷതകൊണ്ട് മാത്രമാണ്. പല ചികിത്സാസഹായ പദ്ധതികൾക്കും വിശ്വാസ്യതയില്ലാത്തപ്പോഴും കാരുണ്യയ്ക്ക് വിശ്വാസ്യത ലഭിച്ചത് അതിന്റെ സംഘടന മികവുകൊണ്ടാണെന്നും കെ.എം മാണി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.