ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിൽ തസ്തികകൾ സൃഷ്‌ടിച്ചതിൽ ക്രമക്കേട് കണ്ടെത്തി
Thursday, July 21, 2016 10:56 AM IST
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിൽ തസ്തികകൾ സൃഷ്‌ടിച്ചതിൽ ക്രമക്കേടു നടന്നതായി കണ്ടെത്തൽ. മറ്റു ജില്ലകളെ അപേക്ഷിച്ചു മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ വൻ തോതിൽ തസ്തികകൾ സൃഷ്‌ടിച്ചതായാണ് എ.കെ. ബാലൻ അധ്യക്ഷനായ ഉപസമിതിയുടെ കണ്ടെത്തൽ.

ഇതു വിശദമായി പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ആരോഗ്യ സെക്രട്ടറിയോടു നിർദേശിച്ചു. സർവകലാശാലകളിൽ ഫിനാൻസ് ഓഫീസർമാരെ നിയമിച്ചതിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
കൃഷി, സാമൂഹികനീതി, ഊർജം എന്നീ വകുപ്പുകൾ ഒഴിച്ച് എല്ലാ വകുപ്പുകളിലെയും പരിശോധന ഉപസമിതി പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത ബുധനാഴ്ചയും ഉപസമിതി യോഗം ചേരും. തുടർന്നാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. പല വകുപ്പുകളിലും വ്യാപക ക്രമക്കേടുകൾ നടന്നതായാണ് ഉപസമിതിയുടെ കണ്ടെത്തൽ.


സോളാർ കേസിൽ പ്രതിയായതിനെ തുടർന്നു നേരത്തേ സസ്പെൻഡ് ചെയ്യപ്പെട്ട എ. ഫിറോസിനെ തിരിച്ചെടുത്തതു ക്രമവിരുദ്ധമാണെന്നു കണ്ടെത്തി. ഇക്കാര്യം വിശദമായി പരിശോധിക്കാൻ നിർദേശം നൽകി.

ആൾമാറാട്ട കേസിൽ പ്രതിയായ പൊതുഭരണവകുപ്പിലെ ഉദ്യോഗസ്‌ഥനെ സസ്പെൻഷൻ കാലാവധിക്കു ശേഷം നിയമനടപടി സ്വീകരിക്കാതെ തിരിച്ചെടുത്തെന്നു സമിതി കണ്ടെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.