സപ്ലൈകോ ഉദ്യോഗസ്‌ഥരുടെ പേരിൽ വിജിലൻസ് കേസെടുക്കണം: ജോണി നെല്ലൂർ
Saturday, August 27, 2016 10:49 AM IST
മൂവാറ്റുപുഴ: ഓപ്പൺ മാർക്കറ്റിലെ വിലയേക്കാൾ കൂടിയ തുകയ്ക്കു സാധനങ്ങൾ വാങ്ങി 11 കോടി രൂപ നഷ്ടമുണ്ടാക്കിയ സപ്ലൈകോ ഉദ്യോഗസ്‌ഥരുടെ പേരിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നു യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ.

നഷ്ടം വരുത്തിയ തുക ഇവരിൽനിന്നു ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉഴുന്നിനു പൊതുവിപണിയിൽ 110 വിലയുണ്ടായിരുന്നപ്പോൾ സപ്ലൈകോ 131 രൂപയ്ക്ക് 140 ലോഡും 118 രൂപ വിലയുണ്ടായിരുന്നപ്പോൾ 131 രൂപയ്ക്ക് 100 ലോഡ് ഉഴുന്നും വാങ്ങി. 55 രൂപ വിലയുണ്ടായിരുന്ന ചെറുപയർ 68 രൂപ നിരക്കിൽ 200 ലോഡും വാങ്ങിയിരുന്നു. ചെറുപയറിനു പൊതുവിപണിയിൽ 49 രൂപ വിലയുള്ളപ്പോൾ സപ്ലൈകോ 57 രൂപയ്ക്കുമാണ് വാങ്ങിയത്. ഇങ്ങനെ നിരവധി സാധനങ്ങളാണു കൂടിയ നിരക്കിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി വാങ്ങിയത്. ഈ വകയിൽ സപ്ലൈകോയ്ക്ക് 11 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതു ഗുരുതരമായ കൃത്യവിലോപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.