കോട്ടയം മെഡി.കോളജ് മോർച്ചറിയിൽ ഏറ്റുവാങ്ങാനാളില്ലാതെ മൃതദേഹങ്ങൾ
Thursday, October 20, 2016 1:16 PM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ തമിഴ്നാട് യുവതിയുടെ ഉൾപ്പെടെ മൂന്ന് അനാഥ മൃതദേഹങ്ങൾ. എലിപ്പനിയെ തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ കഴിഞ്ഞിരുന്ന തമിഴ്നാട് തിരുപ്പതി സ്വദേശിനി ശശികല(30)യുടെ മൃതദേഹമാണു ബന്ധുക്കൾ എത്താത്തതിനെതുടർന്നു മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണു കഴിഞ്ഞ 18–ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്‌ഥയായതിനെത്തുടർന്ന് ഇന്നലെ രാവിലെ മരിച്ചു. പെരുമ്പാവൂരിൽ കെട്ടിടനിർമാണത്തിനിടെ ഇലക്ട്രിക് ഷോക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആസാം സ്വദേശി മോബിയുടെ മൃതദേഹവും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടാണ് ഇലക്ട്രിക് ലൈനിൽനിന്നും ഷോക്കേറ്റ് മോബിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്.


എറണാകുളത്ത് ട്രെയിൻ തട്ടിയ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വാഹിദ് (38) മരിച്ചതിനെത്തുടർന്നു മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

മൂന്നു മൃതദേഹങ്ങളുടെയും ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങിയില്ലെങ്കിൽ സർക്കാർ ചെലവിൽ ആശുപത്രി അധികൃതരുടെതന്നെ ഉത്തരവാദിത്വത്തിൽ സംസ്കരിക്കുമെന്നു ആർഎംഒ ഡോ. കെ.പി. രഞ്ചിൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.