ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിൾ സ്റ്റേജ് ഷോ തിരുവനന്തപുരത്ത്
Monday, January 16, 2017 12:14 PM IST
തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബൈബിൾ സ്റ്റേജ് ഷോയ്ക്ക് തിരുവനന്തപുരം വേദിയാകുന്നു. ഈ മാസം 20 ന് വൈകുന്നേരം ഏഴിന് കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ടിലാണ് ആദ്യപ്രദർശനം നടക്കുകയെന്നു കെസിബിസി പ്രിസിഡന്‍റ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരള കാത്തലിക് ബിഷപ് കൗണ്‍സിലിലെ അംഗങ്ങളുടെയും മറ്റു വിവിധ ക്രൈസ്തവ മതമേലധ്യക്ഷൻമാരുടെയും പണ്ഡിതൻമാരുടെയും സാനിധ്യത്തിലായിരിക്കും ആദ്യ പ്രദർശനം നടക്കുക. "എന്‍റെ രക്ഷകൻ’ എന്ന പേരിൽ തയാറാക്കുന്ന ബൈബിൾ സ്റ്റേജ് ഷോയുടെ രംഗാവിഷ്കാരവും സംവിധാനവും സൂര്യാ കൃഷ്ണമൂർത്തിയാണ് നിർവഹിക്കുന്നത്. 20 സെന്‍റ് സ്ഥലത്ത് രണ്ടു നില കെട്ടിടത്തിന്‍റെ ഉയരത്തിലാണ് ഇതിനായി സെറ്റ് തയാറാക്കിയിട്ടുള്ളത്. 150 കലാകാരൻമാരും 50 മൃഗങ്ങളും പക്ഷികളും ഇതിൽ ഉണ്ടാകും. ചങ്ങനാശേരി സർഗക്ഷേത്ര, മാർ ക്രിസോസ്റ്റം വേൾഡ് പീസ് ഫൗണ്ടേ ഷൻ, സൂര്യ എന്നിവർ ചേർന്നാണ് പരിപാടി നടത്തുന്നത്.

21, 22 തീയതികളിൽ സൂര്യ അംഗങ്ങൾക്കായും 24 ന് ക്ഷണിക്കപ്പെട്ട സദസിനു വേണ്ടിയും ഈ ബൈബിൾ സ്റ്റേജ് ഷോ സംഘടിപ്പിക്കും. 100 വയസു തികയുന്ന മാർത്തോമാ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റമിന് ആദരവ് അർപ്പിച്ചാണ് 24 ന് ബൈബിൾ സ്റ്റേജ് ഷോ അരങ്ങിലെത്തുക.


ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഉള്ള 20 വ്യക്തികൾ ചേർന്നാണ് ഇതിനായുള്ള പണം മുടക്കിയത്. ബൈബിൾ ഷോയിൽ പങ്കെടുക്കുന്ന കലാകാരൻമാരിലും സാങ്കേതിക വിദഗ്ധരിലും കൂടുതൽ ആളുകളും ക്രിസ്ത്യൻ മതവിഭാഗത്തിനു പുറത്തുനിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.

വി. മധുസൂദനൻ നായരുടെ വരികൾക്ക് പണ്ഡിറ്റ് രമേശൻനായരാണു സംഗീതം പകരുന്നത്. പട്ടണം റഷീദാണ് മേക്കപ്പിടുന്നത്. അനിൽ ചെമ്പൂർ വേഷവിധാനം നിർവഹിക്കുന്നു. മാസം തോറും സംസ്ഥാനത്തെ രണ്ടു സ്ഥലങ്ങളിലായി മൂന്നു ദിവസം വീതം സ്റ്റേജ് ഷോ അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഫെബ്രുവരിയിൽ ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളിലും മാർച്ചിൽ കോട്ടയം, എറണാകുളം ജില്ലകളിലും ഏപ്രിലിൽ അങ്കമാലി, തൃശൂർ എന്നിവിടങ്ങളിലുമാണ് പ്രദർശനം. ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ സൂര്യ കൃഷ്ണമൂർത്തി, ഫാ. അലക്സ് പ്രായിക്കുളം, റജി കൊപ്പാറ, കേണൽ നിഹൽ ഹെറ്റിയറാച്ചി, റഫീക്ക് യൂനസ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.