ലിസി ആശുപത്രിക്ക് അഭിനന്ദനങ്ങളുമായി ഇന്നസെന്‍റ്
ലിസി ആശുപത്രിക്ക് അഭിനന്ദനങ്ങളുമായി ഇന്നസെന്‍റ്
Wednesday, January 18, 2017 3:09 PM IST
കൊച്ചി: കേരളത്തിൽ ആദ്യമായി ഹൃദയവും ശ്വാസകോശവും മാറ്റിവച്ച ജനീഷയെയും മാതാപിതാക്കളെയും സന്ദർശിക്കാൻ നടനും എംപിയുമായ ഇന്നസെന്‍റ് എറണാകുളം ലിസി ആശുപത്രിയിലെത്തി. വൈദ്യശാസ്ത്രരംഗത്തു പുതിയ ചരിത്രം കുറിച്ച ലിസി ആശുപത്രിക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു.

കേരളത്തിൽ ആദ്യമായി ശ്വാസകോശവും ഹൃദയവും ഒരുമിച്ചു മാറ്റിവച്ച വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെയാണ് ഇന്നസെന്‍റ് അറിഞ്ഞത്. എറണാകുളത്തു മറ്റൊരാവശ്യവുമായി വന്നപ്പോൾ ലിസി ആശുപത്രിയിൽ എത്തി ജനീഷയുടെ മാതാപിതാക്കളെ കാണാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

ഹൃദയം മാറ്റിവയ്ക്കൽ പോലുള്ള വലിയ ശസ്ത്രക്രിയകൾക്കു സഹായധനമായി കൂടുതൽ തുക അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്ന് ഇന്നസെന്‍റ് പറഞ്ഞു. ജനീഷയുടെ ചികിത്സയ്ക്കു വലിയ തുക ആവശ്യമാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു സാധാരണ ഹൃദയശസ്ത്രക്രിയകൾക്കു നൽകുന്ന തുകയായ അൻപതിനായിരം രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇത് അപര്യാപ്തമാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് സർക്കാരുകൾ ചെയ്യുന്നതുപോലെ ഇത്തരം ശസ്ത്രക്രിയകൾക്കു കൂടുതൽ സഹായങ്ങൾ നൽകുന്ന കാര്യം സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തും.


ജനീഷയ്ക്കു അവയവങ്ങൾ നൽകിയ നിഥിന്‍റെ കുടുംബത്തെ അദ്ദേഹം സ്മരിച്ചു. ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ഇന്നസെന്‍റ് പൊന്നാടയണിയിച്ച് ആദരിച്ചു. കഴിഞ്ഞ മാസം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് തുടർപരിശോധനകൾക്കായി ലിസി ആശുപത്രിയിൽ എത്തിയ തൃശൂർ ഒല്ലൂർ സ്വദേശി വി.ആർ. ഷാജുവിനെയും ഇന്നസെന്‍റ് സന്ദർശിച്ചു. ലിസി ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, പബ്ലിക് റിലേഷൻസ് മാനേജർ വി.ആർ. രാജേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരെ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.