പോലീസുകാരനെയും ഭാര്യയെയും സിപിഎമ്മുകാർ മർദിച്ചതായി പരാതി
Friday, January 20, 2017 3:49 PM IST
മങ്കൊമ്പ്: കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് പോലീസുദ്യോഗസ്ഥനും ഭാര്യക്കും സിപിഎം പ്രവർത്തകരുടെ മർദനമേറ്റതായി പരാതി.

രാമങ്കരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുരേഷ്കുമാർ, ഭാര്യ പ്രിയ എന്നിവരാണു മർദനമേറ്റതിനെത്തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. സംഭവത്തെപ്പറ്റി പ്രിയ പറയുന്നതിങ്ങനെ: ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയെത്തിയ സുരേഷ്കുമാർ ഭാര്യയുമായി ഇന്നലെ ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി കൈനകരിയിലെത്തിയതായിരുന്നു.


തോട്ടുവാത്തല പള്ളിക്കു സമീപം ഇവർ വന്ന കാർ പാർക്ക് ചെയ്യുന്നതിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ സൈക്കിൾ യാത്രികനുമായി തർക്കമുണ്ടായി. തർക്കത്തിനിടെ നാലുപേർ ചേർന്നു രേഷ്കുമാറിനെ മർദിക്കുകയായിരുന്നത്രേ. തടസം പിടിക്കാനെത്തിയ തന്‍റെ കൈക്കു പിടിച്ചു തിരിച്ചു. തർക്കമുണ്ടാക്കിയ ആളിന്‍റെ മകനും ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റും നാലംഗസംഘത്തിലുണ്ടായിരുന്നതായി പ്രിയയുടെ പരാതിയിൽ പറയുന്നു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നു സിപിഎം ഏരിയാ കമ്മിറ്റിയംഗം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.