അപമാനകരം; നടപടി വേണം: രമേശ് ചെന്നിത്തല
Saturday, January 21, 2017 1:55 PM IST
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച സംഭവം സാംസ്ക്കാരിക കേരളത്തിന് അപമാനകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഗുരുക്കൻമാരെ ആദരിക്കുന്ന പാരമ്പര്യമാണു പുരാതനകാലം മുതൽ നമുക്കുള്ളത്. എന്തിന്‍റെ പേരിലായാലും ഗുരുക്കന്മാരെ അപമാനിക്കുന്നത് ആശാസ്യമല്ല. മഹാരാജാസ് കോളജിലേത് ഒറ്റപ്പെട്ട സംഭവമെന്നു പറഞ്ഞു ലഘൂകരിച്ചു കാണാനാവില്ല. നേരത്തെ പാലക്കാട് വിക്ടോറിയ കോളജ് പ്രിൻസിപ്പൽ വിരമിച്ചപ്പോൾ ഇതേ സംഘടനയിൽപ്പെട്ട വിദ്യാർഥികൾ പ്രതീകാത്മകമായി ശവമാടം ഒരുക്കിയിരുന്നു. ചിത്രശില്പ കലാവിഷ്ക്കാരമെന്നു പറഞ്ഞു സിപിഎമ്മിന്‍റെ ഉന്നത നേതാവ് ഇതിനെ ന്യായീകരിച്ചു. ഇതാണ് എറണാകുളത്തു പ്രിൻസിപ്പലിന്‍റെ കസേര കത്തിക്കാൻ ധൈര്യം കാട്ടിയത്. പോലീസ് നിഷ്ക്രിയമാകുന്നതു അരാജകത്വത്തിലേക്കാണു തള്ളിവിടുന്നതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.