ചോര ചിന്താതെ ഇലക്‌ഷൻ; കളക്ടർക്കും എസ്പിക്കും കമ്മീഷന്‍റെ പുരസ്കാരം
Monday, January 23, 2017 3:14 PM IST
ഇരിട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ ചോര ചിന്താതെ തെരഞ്ഞെടുപ്പു നടത്തിയതിന് അന്നത്തെ കളക്ടർക്കും എസ്പിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുരസ്കാരം. ജില്ലാ കളക്ടറായിരുന്ന പി. ബാലകിരൺ, ജില്ലാ പോലീസ് മേധാവിയായിരുന്ന ഹരിശങ്കർ എന്നിവർക്കാണു പുരസ്കാരം.


അഞ്ചുപതിറ്റാണ്ടിനുള്ളിൽ ആദ്യമായാണു കണ്ണൂരിൽ അക്രമ സംഭവങ്ങളോ ബൂത്ത് പിടിത്തമോ കൊലപാതകമോ ഇല്ലാതെ തികച്ചും സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താൻ ഈ യുവ ഭരണാധികാരികൾക്കായത്. കളക്ടറുടെയും എസ്പിയുടെയും കൂട്ടായ പ്രവർത്തനഫലമാണു കണ്ണൂരിൽ തികഞ്ഞ ശാന്തതയോടെ തെരഞ്ഞെടുപ്പ് നടക്കാൻ കാരണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകർ കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു.

ദേശീയതലത്തിൽ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്ന തെരഞ്ഞെടുപ്പായിരുന്നു കണ്ണൂരിലേത്. കേന്ദ്രസേനയും മൈക്രോ ഒബ്സർവർമാരും പ്രശ്നബാധിത മേഖലകളിൽ സിസിടിവി കാമറകളും ഏർപ്പെടുത്തിയാണു തെരഞ്ഞെടുപ്പ് നടത്തിയത്. കൂടാതെ അക്രമമുണ്ടായാൽ മുഖം നോക്കാതെ നടപടിയെടുക്കാനും പോളിംഗ് സ്റ്റേഷനിൽ റീ-പോളിംഗ് നടത്താനും ജില്ലാഭരണകൂടം തീരുമാനിച്ചിരുന്നു.
പി. ബാലകിരണ്‍ ഇപ്പോൾ പഞ്ചായത്ത് ഡയറക്ടറും ഹരിശങ്കർ കോസ്റ്റൽ സെക്യൂരിറ്റി എഐജിയുമാണ് . കണ്ണൂരിലെ ജനങ്ങളുടെ പൂർണ പിന്തുണ ലഭിച്ചതാണ് ഈ പുരസ്കാര ലഭ്യതയ്ക്കു കാരണമെന്ന് ഇരുവരും ദീപികയോടു പറഞ്ഞു.
25ന് രാഷ്‌ട്രപതി പ്രണാബ് മുഖർജി ഇരുവർക്കും ഡൽഹിയിൽ പുരസ്കാരം സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.