വിദ്യാഭ്യാസ വായ്പയെടുത്തവരെ സർക്കാരും ബാങ്കുകളും ദ്രോഹിക്കുന്നു: പി.സി. ജോർജ്
വിദ്യാഭ്യാസ  വായ്പയെടുത്തവരെ സർക്കാരും ബാങ്കുകളും ദ്രോഹിക്കുന്നു: പി.സി. ജോർജ്
Monday, January 23, 2017 3:14 PM IST
തിരുവനന്തപുരം: കുത്തകകൾക്കു സാമ്പത്തിക സഹായം അനുവദിക്കുന്ന കേന്ദ്ര സർക്കാരും ബാങ്കുകളും വിദ്യാഭ്യാസ വായ്പയെടുത്തവയുടെ പേരിൽ സർഫാസി, സിവിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പി.സി. ജോർജ് എംഎൽഎ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എഡ്യൂക്കേഷൻ ലോണീസ് വെൽഫെയർ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ റിസർവ് ബാങ്കിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രക്ഷാധികാരികൂടിയായ അദ്ദേഹം.


വായ്പ എഴുതിത്തള്ളാൻ തയാറായ കേന്ദ്ര സർക്കാർ പാവപ്പെട്ട വിദ്യാർഥികളുടെ 600 കോടിയോളം വരുന്ന വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ധർണയിൽ വിദ്യാഭ്യാസ വായ്പയെടുത്ത കുട്ടികളും രക്ഷിതാക്കളുമായി നൂറോളം പേർ പങ്കെടുത്തു. ജോസ് ഫ്രാൻസിസ്, ജോണ്‍സണ്‍ കൊച്ചുപറമ്പിൽ, രാജൻ കെ.നായർ എന്നിവർ പ്രസംഗിച്ചു. സാജൻ ചുറ്റനാനിക്കൽ, അബ്ദുൾ മാജിദ്, ജോർജ് മാത്യു എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.