കസ്തൂരിരംഗൻ റിപ്പോർട്ട് അടിസ്ഥാന രേഖ: സർക്കാർ
കസ്തൂരിരംഗൻ റിപ്പോർട്ട് അടിസ്ഥാന രേഖ: സർക്കാർ
Monday, January 23, 2017 3:48 PM IST
കൊച്ചി: കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ചു കസ്തൂരി രംഗൻ റിപ്പോർട്ടാണ് അടിസ്ഥാന രേഖയെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് തയാറാക്കിയ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടിക കേന്ദ്രസർക്കാർ അംഗീകരിക്കാത്തതിനാൽ പ്രസക്തമല്ലെന്നും സർക്കാർ ബോധിപ്പിച്ചു. ജൈവ വൈവിധ്യ ബോർഡിന്‍റെ പട്ടികയിൽ ഉൾപ്പെടാത്ത പ്രദേശത്തെ ക്വാറിക്ക് പാരിസ്ഥിതികാനുമതി നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടതിനെതിരേ സർക്കാർ നൽകിയ അപ്പീലിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയിത്.

കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോല പ്രദേശങ്ങളായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്.
കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരേ പ്രതിഷേധം രൂക്ഷമായപ്പോൾ ചില പ്രദേശങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി ജൈവ വൈവിധ്യ ബോർഡ് മറ്റൊരു റിപ്പോർട്ട് തയാറാക്കി കേന്ദ്രസർക്കാരിന് നൽകി. ഇതിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. ആ നിലയ്ക്ക് ജൈവ വൈവിധ്യ ബോർഡിന്‍റെ റിപ്പോർട്ടിൽ ഇല്ലാത്ത പ്രദേശത്തെ ക്വാറിക്ക് അനുമതി നൽകണമെന്ന് ഉത്തരവ് നിയമപരമല്ല.


സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് പരിസ്ഥിതി മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ജൈവ വൈവിധ്യ ബോർഡിന്‍റെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നത് ക്വാറി അനുവദിക്കാൻ കാരണമല്ലെന്നും സർക്കാരിന്‍റെ അപ്പീലിൽ പറയുന്നു.

കോട്ടയം ജില്ലയിലെ കൂട്ടിക്കലിലുള്ള പെട്ര ക്രഷേഴ്സ് യൂണിറ്റിന് പാരിസ്ഥിതികാനുമതി നൽകാനാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റിയും സംസ്ഥാന സർക്കാരുമാണ് അപ്പീൽ നൽകിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.