സലാലയിലെ മരണം: കൊലപാതകമെന്നു സംശയിക്കുന്നതായി ബന്ധുക്കൾ
Monday, January 23, 2017 3:48 PM IST
മൂവാറ്റുപുഴ: ഒമാനിലെ സലാലയിൽ ബിസിനസ് പങ്കാളികളായ മൂവാറ്റുപുഴ സ്വദേശികളുടെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി ബന്ധുക്കൾ. മൂവാറ്റുപുഴ ആട്ടായം മുടവനശേരിൽ മുസ്തഫയുടെ മകൻ മുഹമ്മദ് (52), ഉറവക്കുഴി പുറ്റമറ്റത്തിൽ നജീബ് (49) എന്നിവരെയാണ് ഞാറാഴ്ച രാവിലെ സലാലയിലെ ദാരിസിൽ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവർ താമസിച്ചിരുന്ന വീടിന്‍റെ താഴത്തെ നിലയിലായിരുന്നു മുഹമ്മദിന്‍റെ മൃതദേഹം. വഴിയാത്രക്കാരിലൊരാൾ അറിയിച്ചതനുസരിച്ച് പോലീസെത്തി മുറിക്കുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് നജീബിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുത്തേറ്റാണ് നജീബ് മരിച്ചതെന്നാണ് നാട്ടിൽ ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം. നജീബും മുഹമ്മദും തമ്മിൽ ബിസിനസ് സംബന്ധിച്ച് ചില തർക്കങ്ങൾ നിലനിന്നിരുന്നതായും പറയപ്പെടുന്നു.
കോഴിക്കോട് താമസിക്കുന്ന കരീം, ഒമാൻ സ്വദേശി എന്നിവരുമായി ചേർന്ന് ഒമാനിൽ മെറ്റൽ ക്രഷർ യൂണിറ്റ് നടത്തുന്നതിനായാണ് കൊല്ലപ്പെട്ട മുഹമ്മദും നജീബും ഒമാനിലേക്ക് പോയത്. ഇരുവർക്കും ബിസിനസിൽ 20 ശതമാനം വീതം ഷെയറും കരീമിനും ഒമാൻ സ്വദേശിക്കും 30 ശതമാനം വീതം ഷെയറുമാണുണ്ടായിരുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം മെറ്റൽ ക്രഷറിന്‍റെ പ്രവർത്തനോദ്ഘാടനം നടത്തിയിരുന്നതായും പറയപ്പെടുന്നു.

മുഹമ്മദിന്‍റെയും നജീബിന്‍റെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഒമാനിലെ സുൽത്താൻ കാവൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം എൽദോ ഏബ്രഹാം എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

നോർക്ക റൂട്സ് ഡയറക്ടർ ഷീല തോമസ്, ജനറൽ മാനേജർ ഗോപകുമാർ എന്നിവരുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ നടപടികൾ നടത്തിവരികയാണ്.
കൂടാതെ ഒമാനിലെ മലയാളി അസോസിയേഷനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി സഹകരിക്കുന്നുണ്ട്. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയായാൽ മൂന്നുദിവസത്തിനുള്ളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.