രണ്ടു പേർക്ക് വെളിച്ചം പകർന്ന് അഖിൽ യാത്രയായി
രണ്ടു പേർക്ക് വെളിച്ചം പകർന്ന് അഖിൽ യാത്രയായി
Monday, February 20, 2017 4:31 PM IST
ചെമ്പേരി: ബൈക്കപകടത്തെ തുടർന്നു രണ്ടുദിവസം നീണ്ട ജീവൻ രക്ഷാ പരിശ്രമങ്ങളൊന്നും ഫലിക്കാതെ മരണത്തിനു കീഴടങ്ങി അഖിൽ യാത്രയായത് രണ്ടു പേർക്കു വെളിച്ചത്തിന്‍റെ ലോകം തുറന്നു നൽകിക്കൊണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ചെമ്പേരിക്കടുത്ത് പുറഞ്ഞാൺ-കരയത്തുംചാൽ റോഡിലുണ്ടായ ബൈക്കപകടത്തിൽ തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അഖിൽ സാജുവിന്‍റെ (അപ്പു-22) മരണം ഇന്നലെ വൈകുന്നേരം നാലോടെയാണു സ്ഥിരീകരിച്ചത്. തുടർന്നു മാതാപിതാക്കളുടെ സമ്മതപ്രകാരം ദാനം ചെയ്ത കണ്ണുകൾ ആശുപത്രി അധികൃതർ ഏറ്റെടുത്തു. കാഴ്ചയില്ലാത്ത രണ്ടുപേർക്ക് അഖിലിന്‍റെ കണ്ണുകൾ പ്രകാശമേകും.

കഴിഞ്ഞ ശനിയാഴ്ച രാത്രി കരയത്തുംചാൽ സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയ തിരുനാളിനോടനുബന്ധിച്ച് നടന്ന ഗാനമേള കേൾക്കാൻ സുഹൃത്തിന്‍റെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുമ്പോൾ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ചെമ്പേരി അമ്പഴത്തുംചാലിലെ ചെങ്കൽ കോൺട്രാക്ടറും ഫാം ഉടമയുമായ വീട്ടുവേലിക്കുന്നേൽ (പനയ്ക്കൽ) സാജുവിന്‍റെയും വയനാട് നടവയൽ മഠത്തിൽ കുടുംബാംഗം മീരയുടെയും ഏക മകനാണ് അഖിൽ. കംപ്യൂട്ടർ ഗ്രാഫിക്സിൽ ബിരുദപഠനം പൂർത്തിയാക്കിയിരുന്നു. മുംബൈ ടാറ്റാ മെമ്മോറിയൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നഴ്സായ ആതിര സാജു (കുക്കു), ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനി സോന സാജു എന്നിവർ സഹോദരിമാരാണ്.


ഇന്നു രാവിലെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലെത്തിക്കും. സംസ്കാരം വൈകുന്നേരം നാലിന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.