അസിസ്റ്റന്‍റ് ഗ്രേഡ് നിയമനങ്ങൾ ശരിവച്ചു
Tuesday, February 21, 2017 3:46 PM IST
കൊച്ചി: കേരള സർവകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ഇതുവരെ നടത്തിയ നിയമനങ്ങൾ ഹൈക്കോടതി ശരിവച്ചു. 2005 ലെ അസിസ്റ്റന്‍റ് ഗ്രേഡ് നിയമനങ്ങൾ റദ്ദാക്കണമെന്ന ഉപലോകായുക്തയുടെ ശിപാർശയ്ക്കെതിരേ നിയമനം ലഭിച്ചവരടക്കമുള്ളവർ നൽകിയ 25 ഹർജികളിലാണ് സിംഗിൾബെഞ്ചിന്‍റെ ഉത്തരവ്.

ഹർജിക്കാർക്ക് നിയമനത്തീയതി മുതലുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്നു വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് രണ്ടു മാസത്തിനുള്ളിൽ പ്രമോഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകാനും ഉത്തരവിട്ടു. എന്നാൽ ഇത്രയും കാലതാമസം വന്ന നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ഇനി നിയമനം നടത്തരുതെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും പേരിൽ സർവകലാശാലാ വിസി, പ്രോ വിസി, സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർക്കെതിരേ നടപടികൾ അനുവദനീയമാണെന്നും കോടതി വ്യക്തമാക്കി. ഒഎംആർ ഉത്തരക്കടലാസുകൾ കാണാതായി എന്നതിന് ഇവ നശിപ്പിച്ചുവെന്നോ ഒളിച്ചുവച്ചെന്നോ അർഥമില്ലെന്നു വിലയിരുത്താമെന്നു കോടതി ചൂണ്ടിക്കാട്ടി. മാർക്കിൽ തിരിമറി നടത്താനാണ് ഉത്തരക്കടലാസുകൾ മാറ്റിയതെന്ന വാദത്തിന് തെളിവുകൾ നൽകിയിട്ടില്ല. എന്നാൽ ഉത്തരക്കടലാസുകൾ സൂക്ഷിച്ചില്ല എന്നത് ചെറിയ തെറ്റായി കാണുന്നുമില്ല.

സെലക്‌ഷൻ നടപടികളിൽ ചൂണ്ടിക്കാട്ടിയ വീഴ്ചകൾ ഏതെങ്കിലും ഉദ്യോഗാർഥിയെ സഹായിക്കാനാണെന്നു തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല, നിയമനം ലഭിച്ചവരാരും തട്ടിപ്പിന്‍റെ ഭാഗമായെന്നു കണ്ടെത്തിയിട്ടുമില്ല. എഴുത്തു പരീക്ഷയുടെ മാർക്ക് 100 ൽ നിന്ന് 75 ആക്കി കുറച്ചുവെന്നത് നിയമനം റദ്ദാക്കാൻ കാരണമല്ല. കേസിലെ എതിർ കക്ഷികൾ ആവശ്യപ്പെട്ടിട്ട് ചിലർക്ക് ഇന്‍റർവ്യൂവിൽ കൂടുതൽ മാർക്ക് നൽകിയെന്നു കണ്ടെത്തിയിട്ടില്ല.

സർവകലാശാലാ പ്രോ വിസി ഒഎംആർ ഷീറ്റ് ഒളിപ്പിച്ചുവെന്നത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. സെലക്‌ഷൻ ബോർഡിലെ അംഗങ്ങൾ സിപിഎം അനുഭാവികൾക്ക് നിയമനം നൽകാൻ ശ്രമിച്ചുവെന്ന പരാതിയിലെ ആക്ഷേപം സംബന്ധിച്ച് ഒരു കണ്ടെത്തലുമുണ്ടായിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേരള സർവകലാശാല അസിസ്റ്റന്‍റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ വൻക്രമക്കേട് കണ്ടെത്തിയതിനാൽ പരീക്ഷ റദ്ദാക്കാൻ ബന്ധപ്പെട്ട ഫോറങ്ങൾ ഉത്തരവിട്ടിരുന്നു. സ്വജനപക്ഷപാതവും ക്രമക്കേടും ചൂണ്ടിക്കാട്ടി നിയമനങ്ങൾ റദ്ദാക്കാൻ ഉപലോകായുക്തയുടെയും സുകുമാരൻ കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ ശിപാർശ ചെയ്തിരുന്നു. റിപ്പോർട്ടുകളിലെ ഈ പരാമർശങ്ങൾ റദ്ദാക്കിയ ഹൈക്കോടതി, വിവാദമായ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനങ്ങൾ റദ്ദാക്കി പുതിയ സെല‌ക്‌ഷൻ നടത്തണമെന്ന ഉപലോകായുക്തയുടെ ശിപാർശ അനാവശ്യമാണെന്നു ചൂണ്ടിക്കാട്ടുകയായിരുന്നു.

സെലക്‌ഷൻ നടപടി തുടങ്ങുന്നതിനു മുമ്പ് സെലക്‌ഷൻ ബോർഡ് ഉണ്ടാക്കിയില്ല, ഉത്തരക്കടലാസ് കാണാതായി, ഇന്‍റർവ്യൂവിന് മാർക്കു നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ തയാറാക്കിയ യോഗത്തിന്‍റെ മിനിറ്റ്സ് കാണാതായി എന്നീ പോരായ്മകൾ സെലക്‌ഷൻ നടപടിയിലെ വീഴ്ചകൾ മാത്രമാണ്. ഈ വീഴ്ചകൾ പരിഹരിക്കുകയും കാരണക്കാർക്കെതിരേ നടപടി എടുക്കുകയുമാണു വേണ്ടത്. അല്ലാതെ നിയമനം റദ്ദാക്കേണ്ട സാഹചര്യമില്ല-കോടതി പറഞ്ഞൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.