എസ്എംഇക്ക് സ്വയംഭരണാവകാശമുള്ള സൊസൈറ്റി രൂപീകരിക്കാൻ ധാരണ
Thursday, February 23, 2017 3:25 PM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷന്‍റെ (എസ്എംഇ)മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി സ്വയംഭരണ അവകാശമുള്ള സൊസൈറ്റി രൂപീകരിക്കാൻ ധാരണ. ഇന്നലെ തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി. ശ്രീനിവാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം.

എസ്എംഇയെ സൊസൈറ്റിയുടെ കീഴിലാക്കുന്നതോടെ കേരളാ ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷനിൽ കോഴ്സുകൾ തുടരാൻ കഴിയും. എസ്എംഇ കോളജുകളുടെ തുടർ പ്രവർത്തനങ്ങൾക്ക് സൊസൈറ്റി രൂപീകരിക്കുന്നതോടെ നിലവിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം ആകുമെങ്കിലും 2010നുശേഷം പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ തുല്യതാ സർട്ടിഫിക്കറ്റ് സംബന്ധിച്ച് തീരുമാനമായില്ല.

ആരോഗ്യസർവകലാശാല 2010ൽ ആരംഭിച്ചതിനുശേഷം മറ്റു സർവകലാശാലകൾക്കു കീഴിൽ പ്രവർത്തിച്ചിരുന്ന നഴ്സിംഗ്, പാരാമെഡിക്കൽ കോളജുകളെ ആരോഗ്യസർവകലാശാലയ്ക്കു കീഴിലേക്കു മാറ്റണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതനുസരിച്ചു കോളജുകളെ മാറ്റുകയും ചെയ്തിരുന്നു. നേരിട്ട് നടത്തുന്ന എസ്എംഇയിലെ കോഴ്സുമായി എംജി മുന്നോട്ട് പോയി. കഴിഞ്ഞവർഷം വരെ വിദ്യാർഥികളുടെ പ്രവേശന സമയങ്ങളിൽ സർക്കാരുമായി താത്കാലിക ധാരണയുണ്ടാക്കി പ്രവേശനം തുടർന്നു.


പിഎസ്‌സി പരീക്ഷ എഴുതുന്ന എസ്എംഇ വിദ്യാർഥികൾക്ക് എംജി സർവകലാശാല നൽകുന്ന സർട്ടിഫിക്കറ്റിനു ആരോഗ്യസർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പിഎസ്്‌സി വ്യക്തമാക്കിയതോടെ വിദ്യാർഥികൾ സർക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നു. സർക്കാർ ഇടപെട്ട് മുഴുവൻ വിദ്യാർഥികൾക്കും ആരോഗ്യസർവകലാശാല തുല്യതാ സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പു ലഭിക്കാതിരുന്നതിനെത്തുടർന്നു വിദ്യാർഥികളുടെ പ്രക്ഷോഭം തുടർന്നു വരികയായിരുന്നു. ഇതേത്തുടർന്നാണ് ആരോഗ്യമന്ത്രി ഇടപെട്ട് ഉന്നതതല യോഗം വിളിച്ചുചേർത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.