പിതാവ് കുത്തേറ്റു മരിച്ചു; മകൻ അറസ്റ്റിൽ
പിതാവ് കുത്തേറ്റു മരിച്ചു; മകൻ അറസ്റ്റിൽ
Thursday, February 23, 2017 3:25 PM IST
അടൂർ: വീൽചെയറിൽ കഴിയുന്ന പിതാവ് കുത്തേറ്റു മരിച്ചു. മാതാവിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവഎൻജിനിയറായ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

അടൂർ ആനന്ദപ്പള്ളി കോട്ടവിളയിൽ വീട്ടിൽ ടി. തോമസാണ് (64)കൊല്ലപ്പെട്ടത്. മകൻ ഐസക് തോമസി (23)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാതാവ് മറിയാമ്മ തോമസിനെ (60) ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 11.30നാണ് സംഭവം. തോമസിന് കുത്തേറ്റപ്പോൾ തടസം പിടിക്കുന്നതിനിടെയാണ് മാതാവ് മറിയാമ്മയ്ക്കു വെട്ടേറ്റതെന്നു പോലീസ് പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന മറിയാമ്മയിൽ നിന്നുമാണ് പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. പരിക്കുകളോടെ മറിയാമ്മ സമീപത്തെ ബന്ധുവീട്ടിലേക്ക് ഓടിപ്പോയി. കറിക്കത്തി ഉപയോഗിച്ചാണ് ഐസക് പിതാവിനെയും മാതാവിനെയും ആക്രമിച്ചത്. തോമസിന്‍റെ വയറിൽ മൂന്നു കുത്തുകളാണേറ്റത്. ഇതിൽ ഒന്ന് ആഴമേറിയതായിരുന്നു. ഇതിലൂടെ കുടൽമാല പുറത്തു ചാടിയെന്നും പോലീസ് പറഞ്ഞു. മറിയാമ്മയുടെ കഴുത്തിനാണ് കത്തികൊണ്ട് വെട്ടേറ്റത്.
കൃത്യത്തിനുശേഷം ഐസക് തോമസ് സമീപത്തുള്ള കാണിക്കവഞ്ചിക്കടുത്ത് താമസിക്കുന്ന പിതൃസഹോദരൻ ജോയിയുടെ വീട്ടിലേക്ക് ഓടിക്കയറി. തുടർന്ന് ഇയാൾ ടെലിവിഷൻ, കംപ്യൂട്ടർ എന്നിവ വലിച്ചു താഴെയിട്ട ശേഷം കെട്ടിടത്തിലെ രണ്ടാം നിലയിൽ കയറി താഴേക്കു ചാടി. ഈ സമയം അവിടെയെത്തിയ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനക്കു ശേഷം ഐസക്കിനെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. വർഷങ്ങളായി തോമസും മറിയാമ്മയും ദുബായ് റാസൽഖൈമയിലായിരുന്നു താമസം. തോമസ് അവിടെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ സിവിൽ സൂപ്പർവൈസറും മറിയാമ്മ ആശുപത്രി ജീവനക്കാരിയുമായിരുന്നു. ജോലിക്കിടെ വാഹനം മറിഞ്ഞ് തോമസിന് നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നു മുതൽ എഴുന്നേറ്റ് നടക്കാൻ കഴിയാതെ വീൽചെയറിലായിരുന്നു തോമസിന്‍റെ ജീവിതം. ജോലിയിൽ നിന്നു വിരമിച്ചശേഷം കഴിഞ്ഞ 14നാണ് ഇവർ നാട്ടിലെത്തിയത്.

ഐസക് തോമസ് എൻജിനിയറിംഗ് കഴിഞ്ഞ ശേഷം തിരുവനന്തപുരത്ത് കംപ്യൂട്ടർ പഠിക്കുകയായിരുന്നു. മാതാപിതാക്കൾ നാട്ടിൽ എത്തിയതോടെയാണ് ഐസക് തോമസ് സ്ഥിരമായി വീട്ടിൽ താമസമാരംഭിച്ചത്. പഠിക്കുന്നിതിനിടെ പിതൃസഹോദരൻ ജോയിയുടെ വീട്ടിൽ ഇടയ്ക്കിടെ എത്തുമായിരുന്നു. പ്ലസ്ടു വരെ ഐസക് മാതാപിതാക്കളോടൊപ്പം വിദേശത്തായിരുന്നു.

തോമസിന് മകനെ കൂടാതെ നാലു പെണ്‍മക്കളുണ്ട്. തോമസിന്‍റെ വീടിന്‍റെ ഹാളിന്‍റെ സമീപത്തെ ഇടനാഴിയിൽ നിന്ന് ഐസക് കുത്താൻ ഉപയോഗിച്ചതായി കരുതുന്ന കത്തി പോലീസ് കണ്ടെടുത്തു. സമീപത്തെ മുറിയിലും കിടക്കയിലും തറയിലും രക്തത്തുള്ളികൾ ഉണ്ടായിരുന്നു. ഇടനാഴിയോടു ചേർന്നുള്ള മുറിയിൽ സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കുകയായിരുന്നു. ജില്ല പോലീസ് മേധാവി ബി. അശോകൻ, അടൂർ ഡിവൈഎസ്പി എസ്. റഫീഖ് എന്നിവരും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പന്തളം സിഐയാണ് കേസന്വേഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.