മാർ കുര്യാക്കോസ് കുന്നശേരിക്ക് മെത്രാഭിഷേക സുവർണജൂബിലി
മാർ കുര്യാക്കോസ് കുന്നശേരിക്ക് മെത്രാഭിഷേക സുവർണജൂബിലി
Thursday, February 23, 2017 4:17 PM IST
വടക്കുംകൂർ രാജപ്രമുഖർ ഉടവാൾ കൽപിച്ചുനൽകിയ മന്ത്രിപ്രമുഖരാണു കുന്നശേരി തരകൻമാർ. പ്രേഷിത കുടിയേറ്റത്തിൽ കടുത്തുരുത്തിയിൽ വേരുപടർത്തിയ കുന്നശേരി കുടുംബം നാൽപതോളം വൈദികരുടെ തറവാടാണ്.

നിയോഗങ്ങളോടും നിയമനങ്ങളോടും പുലർത്തുന്ന വിശ്വസ്തതയുടെ അടിയാളങ്ങളായി പഴയ ഉടവാളും വിശ്വാസമുദ്രയായ കുരിശും പാരന്പര്യത്തിന്‍റെ തിരുശേപ്പുകളായി സൂക്ഷിച്ച ആർച്ച് ബിഷപ് മാർ കുര്യാക്കോസ് പിതാവ് കുന്നശേരി കുടുംബം സമ്മാനിച്ച 37-മത്തെ പുരോഹിതനാണ്.

കത്തോലിക്കാ സഭക്കുള്ളിൽ ക്നാനായ സമുദായ നൗകയുടെ അമരക്കാരനായി നിലകൊണ്ട് 39 വർഷം മേൽപ്പട്ട ശുശ്രൂഷ ചെയ്ത വലിയ പിതാവ് മെത്രാഭിഷേകത്തിന്‍റെ സുവർണജൂബിലിയിലേക്ക് പദമൂന്നുകയാണ്.

1928 സെപ്റ്റംബർ 11ന്, അതായത് അക്കൊല്ലത്തെ പൊന്നോണദിനത്തിൽ കടുത്തുരുത്തി കുന്നശേരി ജോസഫ്-അന്നമ്മ ദന്പതികളുടെ മൂത്തപുത്രനായി ജനിച്ച കുര്യാക്കോസ് കോട്ടയം സിഎൻഐ എൽപിഎസ്, കടുത്തുരുത്തി സെന്‍റ് മൈക്കിൾസ്, കോട്ടയം എസ്എച്ച് മൗണ്ട് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ പഠനം പൂർത്തിയാക്കി. കോട്ടയം തിരുഹൃദയക്കുന്ന് സെന്‍റ് സ്റ്റെനിസ്ലാവോസ് മൈനർ സെമിനാരിയിലും ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്ത യൂണിവേഴ്സിറ്റിയിലുമായി പരിശീലനത്തിനുശേഷം 1955 ഡിസംബർ 21നു വൈദിക പട്ടം സ്വീകരിച്ചു. തുടർന്നു റോമിൽനിന്നു കാനോൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ ബോസ്റ്റണ്‍ സർവകലാശാലയിൽ നിന്നു പൊളിറ്റിക്സിൽ എംഎയും കരസ്ഥമാക്കി.

1967 ഡിസംബർ ഒന്പതിന് പോൾ ആറാമൻ മാർപാപ്പ കോട്ടയം രൂപതയുടെ പിൻതുടർച്ചാ അവകാശത്തോടുകൂടിയ സഹായമെത്രാനായി നിയമിച്ചു. അന്നു പ്രായം 39. 1968 ഫെബ്രുവരി 24 നായിരുന്നു മെത്രാഭിഷേകം. 1974 മേയ് അഞ്ചിനു കോട്ടയം രൂപതാധ്യക്ഷനായി ചുമതലയേറ്റു.

ക്നായി തോമായുടെയും ഉറഹ മാർ യൗസേപ്പ് മെത്രാപ്പോലീത്തയുടെയും നേതൃത്വത്തിൽ മധ്യപൂർവദേശത്തുനിന്നു കേരളക്കരയിലേക്കു പ്രേക്ഷിതയാത്രയായി കടൽ കടന്നുവന്ന ഏഴ് ഇല്ലങ്ങളിലെ 72 കുടുംബങ്ങളിൽപ്പെട്ട ക്നാനായർ തനിമയിലും ബന്ധങ്ങളിലും 17 നൂറ്റാണ്ടുകളായി സമുദായത്തിന്‍റെ പാരന്പര്യം കാത്തുസൂക്ഷിക്കുന്നവരാണ്. ഹൈറേഞ്ചിലേക്കും മലബാറിലേക്കും പിന്നീട് വിദേശങ്ങളിലേക്കും കുടിയേറിച്ചെന്ന സമുദായ സഹോദരങ്ങളുടെ സാന്നിധ്യം ഇന്ന് അഞ്ചു ഭൂഖണ്ഡങ്ങളിലുമുണ്ട്.

ഈ സമുദായം ആത്മീയ-ഭൗതിക തലങ്ങളിൽ ആർജിച്ച അഭിമാനാർഹമായ അഭിവൃദ്ധിക്കും ദിശാബോധം നൽകിയതിൽ മാർ കുര്യാക്കോസ് കുന്നശേരിയുടെ നേതൃത്വം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതര സഹോദരസഭകളിലേക്കും അദ്ദേഹത്തിന്‍റെ ശുശ്രൂഷാവഴികൾ കടന്നുചെന്നു.


പൗരസ്ത്യ റീത്തുകൾക്കുവേണ്ടി മാത്രം 1992ൽ പുറത്തിറക്കിയ കാനൻ നിയമസംഹിത ക്രോഡീകരിച്ച കമ്മീഷനിൽ അംഗമായി ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ മാർ കുന്നശേരിയെ നിയമിച്ചു.

രൂപതാ പാസ്റ്ററൽ കൗണ്‍സിൽ രൂപികരിച്ച് സഭാ പ്രവർത്തനങ്ങളിൽ അല്മായർക്ക് സജീവമായ പ്രാതിനിധ്യം നൽകുന്നതിൽ ഇദ്ദേഹം ശ്രദ്ധിച്ചു. സഭാമക്കൾ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ദേവാലയവും ആത്മീയ കൂട്ടായ്മയും സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിൽ ശ്രദ്ധവച്ചു. ഇങ്ങനെ ക്നാനായ സമുദായം ആഗോള കൂട്ടായ്മയായി വളർന്നു.
കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിലും മെത്രാസന മന്ദിരത്തിലും പരിമിതപ്പെടുത്താതെ ലോകമെന്പാടും യാത്രകൾ ചെയ്ത് അദ്ദേഹം സഭാംഗങ്ങളെ ഐക്യത്തിലും ആത്മീയതിലും ഒരുമിപ്പിച്ചു.

ഇതിനായി തെള്ളകത്ത് ചൈതന്യ പാസ്റ്ററൽ സെന്‍ററും അനുബന്ധ മന്ദിരങ്ങളും പണിതീർത്തു. കോതനല്ലൂരിൽ തൂവാനിസ പ്രാർഥനാ മന്ദിരവും സ്ഥാപിച്ചു.
തെള്ളകം കാരിത്താസ് ആശുപത്രിയുടെ ഇക്കാലത്തെ വളർച്ചയ്ക്കും ഇതിനോടുചേർന്നു കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് ഏറ്റവും മെച്ചപ്പെട്ട ചികിത്സയും ആശ്വാസവും ലഭ്യമാക്കുന്നതിലും പിതാവ് പ്രത്യേകം താൽപര്യം കാണിച്ചിട്ടുണ്ട്.

കാരിത്താസ് ആയുർവേദ ആശുപത്രി, കാരിത്താസ് നാച്വറോപ്പതി യോഗ സെന്‍റർ എന്നിവയുടെ സ്ഥാപകനും പിതാവാണ്. വല്ലന്പ്രോസിയൻ ബനഡിക്്ടൻ സഭ, ലിറ്റിൽ ഡോട്ടേഴ്സ് ഓഫ് ഒൗവർ ലേഡി ഓഫ് പ്രോവിഡൻസ്, ഡോട്ടേഴ്സ് ഓഫ് മോസ്റ്റ് പ്രഷ്യസ് ബ്ലഡ് തുടങ്ങിയ സന്യാസ സമൂഹങ്ങളുടെ സ്ഥാപനത്തിലും വളർച്ചയിലും പ്രധാന പങ്കുവഹിച്ചു.
ക്രൈസ്തവ പാരന്പര്യ കലാരൂപമായ മാർഗംകളി സ്കൂൾ-കോളജ് കലോത്സവ ഇനമാക്കിയതു പിതാവിന്‍റെ കൂടി ശ്രമഫലമായാണ്. പാരന്പര്യ കലകളുടെ പോഷണത്തിനു ഹാദുസ എന്ന ഭാരതീയ ക്രൈസ്തവ കലാരംഗത്തിനും രൂപം നൽകി.
വടവാതൂർ പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലർ, പൗരസ്ത്യ സഭകളുടെ കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്താൻ കത്തോലിക്കാ- ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള എക്യുമെനിക്കൽ ഡയലോഗ് സമിതി അംഗം, കെസിബിസി സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചു.

2005 മേയ് ഒന്പതിനു കോട്ടയം രൂപതയെ അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ മാർ കുന്നശേരി പ്രഥമ ആർച്ച് ബിഷപായി നിയമിതനായി. 2006 ജനുവരി 14ന് അതിരൂപതാ ഭരണത്തിൽനിന്നു വിരമിച്ചു ബിഷപ് തറയിൽ മെമ്മോറിയൽ ഭവനത്തിൽ വിശ്രമജീവിതം നയിച്ചുവരികയാണു കുന്നശേരി പിതാവ്.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.