വിദേശത്തുനിന്നു ഡ്രോണ്‍ കൊണ്ടുവരാൻ ലൈസൻസ് വേണമെന്ന വ്യവസ്ഥ ശരിവച്ചു
Monday, February 27, 2017 2:49 PM IST
കൊച്ചി: ഉയരങ്ങളിൽനിന്നു ചിത്രമെടുക്കാനായി ഉപയോഗിക്കുന്ന ഡ്രോണുകൾ വിദേശത്തുനിന്നു കൊണ്ടുവരാൻ കേന്ദ്രവിദേശ വ്യാപാര ഡയറക്ടർ ജനറലിന്‍റെ ലൈസൻസ് വേണമെന്ന വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു.

സ്റ്റുഡിയോ ആവശ്യത്തിനായി വിദേശത്തുനിന്നു കൊണ്ടുവന്ന ഡ്രോണ്‍ നെടുന്പാശേരിയിൽ കസ്റ്റംസ് തടഞ്ഞതിനെതിരേ വൈക്കം സ്വദേശി ജഗ്ദേവ് ദാമോദരൻ നൽകിയ ഹർജി തള്ളിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ഡ്രോണുകൾ ഇറക്കുമതി ചെയ്യാൻ നിയന്ത്രണമുണ്ടെന്ന് ചൂണ്ടിക്കാട്ടി നവംബർ എട്ടിനാണ് ഹർജിക്കാരൻ കൊണ്ടുവന്ന ഡ്രോണ്‍ കസ്റ്റംസ് അധികൃതർ വിമാനത്താവളത്തിൽ തടഞ്ഞത്.

ഓണ്‍ലൈനായി പോലും വാങ്ങാൻ കഴിയുന്ന ഡ്രോണ്‍ വിദേശത്തുനിന്നു കൊണ്ടുവരാൻ തടസമില്ലെന്നും പൊതുസ്ഥലങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന നിയന്ത്രണം മാത്രമാണുള്ളതെന്നും ഹർജിക്കാരൻ വാദിച്ചു.


എന്നാൽ ആളില്ലാ വിമാനങ്ങൾ, റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കുന്ന ചെറു വിമാനങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള വിദേശ വ്യാപാര ഡയറക്ടർ ജനറൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് അധികൃതർ വിശദീകരിച്ചു.

സിവിൽ വ്യോമയാന ഡയറക്്ടർ ജനറലിന്‍റെ മുൻകൂർ അനുമതിയും വിദേശ വ്യാപാര ഡയറക്ടർ ജനറലിന്‍റെ ഇറക്കുമതി ലൈസൻസും വേണമെന്നാണ് ജൂലെെ 27 ലെ ഉത്തരവിൽ പറയുന്നത്. ഇതു രണ്ടും ഹർജിക്കാരൻ ഹാജരാക്കിയില്ലെന്നു കസ്റ്റംസ് വ്യക്തമാക്കി. തുടർന്നാണ് ഈ വ്യവസ്ഥ ശരിവച്ച് ഹൈക്കോടതി ഹർജി തള്ളിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.