ഉളിക്കലിൽ ഭക്ഷ്യവിഷബാധ: ആറുവയസുകാരൻ മരിച്ചു
ഉളിക്കലിൽ  ഭക്ഷ്യവിഷബാധ: ആറുവയസുകാരൻ മരിച്ചു
Tuesday, February 28, 2017 3:55 PM IST
ഇരിട്ടി: ഉളിക്കൽ കോക്കാട് ഭക്ഷ്യവിഷബാധയേറ്റ് ആറുവയസുകാരൻ മരിച്ചു. അമ്മയും സഹോദരങ്ങളും ബന്ധുവുമുൾപ്പെടെ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോക്കാട് കൈപ്പേൽ ഹൗസിൽ സലിം- നൂർജഹാൻ ദമ്പതികളുടെ മകൻ മുഹമ്മദ് യാസിനാണു മരിച്ചത്.

ഭക്ഷ്യവിഷബാധയേറ്റ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് യാസിന്‍റെ നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ മരിക്കുകയായിരുന്നു. മുഹമ്മദ് യാസിന്‍റെ മാതാവ് നൂർജ ഹാൻ (34), സഹോദരൻ അജ്മൽ (16) എന്നിവർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ നൂർജഹാന്‍റെ നില ഗുരുതരമാണ്. യാസിന്‍റെ മറ്റു സഹോദരങ്ങളായ സിനാൻ (12), അദിനാൻ (7) എന്നിവരെയും നൂർജഹാന്‍റെ മാതൃസഹോദരി കൈപ്പേൽ സൈനബയെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനു സമീപത്തെ ഗൃഹപ്രവേശന ചടങ്ങിൽനിന്നു കൊണ്ടുവന്ന പാഴ്സൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് കരുതുന്നു. ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. മുഹമ്മദ് യാസിന്‍റെ കബറടക്കം ഉളിക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.