പാതയോരത്തെ പരസ്യ ബോർഡുകൾ: വിശദീകരണം തേടി
Tuesday, February 28, 2017 3:55 PM IST
കൊച്ചി : സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതകളിലുൾപ്പെടെ വാഹനമോടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളും ഫ്ളെക്സുകളും നീക്കം ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടി.

സംസ്ഥാനത്തെ പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളും ഫ്ളക്സുകളും നീക്കം ചെയ്യണമെന്ന് 2007 ലെ റോഡ് സുരക്ഷാ നിയമത്തിൽ പറയുന്നുണ്ടെങ്കിലും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ദേശീയപാതയിൽ വാഹനമോടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള പരസ്യബോർഡുകൾ അപകടങ്ങൾക്ക് കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


ചീഫ് സെക്രട്ടറി, ഡിജിപി, ട്രാൻസ്പോർട്ട് കമ്മീഷണർ, സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അഥോറിറ്റി, നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചിയിലെ പ്രോജക്ട് ഡയറക്ടർ, കൊച്ചി കോർപറേഷൻ, കൊച്ചി ബൈപാസ് ബ്യൂട്ടിഫിക്കേഷൻ സൊസൈറ്റി തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിട്ടുള്ളത്.
ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള ദേശീയപാത ബൈപാസിലെ സ്ഥിതി ചൂണ്ടിക്കാട്ടിവിവരാവകാശ പ്രവർത്തകനായ ഡി.ബി. ബിനുവാണ് ഹർജി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.