വി.എം. രാധാകൃഷ്ണൻ ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണം
Tuesday, February 28, 2017 4:06 PM IST
കൊച്ചി: മലബാർ സിമന്‍റ്സിലേക്ക് ഫ്ളൈ ആഷ് ഇറക്കുമതി കരാറുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ വ്യവസായിയായ വി.എം. രാധാകൃഷ്ണൻ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. ഈ കേസിൽ മുൻകൂർ ജാമ്യം തേടി രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ നിർദേശം. വി.എം. രാധാകൃഷ്ണൻ കീഴടങ്ങുന്നപക്ഷം ചോദ്യംചെയ്യലിനുശേഷം അന്നുതന്നെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

മലബാർ സിമന്‍റ്സിലേക്ക് ഒന്പതു വർഷത്തേക്കു ഫ്ളൈ ആഷ് ഇറക്കുമതി ചെയ്യാൻ വി.എം. രാധാകൃഷ്ണൻ എംഡിയായ എആർകെ വുഡ് ആൻഡ് മെറ്റൽ പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഉണ്ടാക്കിയിരുന്നു. ഇതിൽ മലബാർ സിമന്‍റ്സ് കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എആർകെ വുഡ് ആഡ് മെറ്റൽസ് 52.45 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്‍റി പിൻവലിച്ചതാണ് കേസിനാധാരം.


ഫ്ളൈ ആഷ് ഇറക്കുമതിയിലെ തർക്കങ്ങൾ തൂത്തുക്കുടി കോടതിയുടെ പരിധിയിലാണു വരികയെന്ന് കരാറിൽ വ്യവസ്ഥയുണ്ടെന്നിരിക്കേ മലബാർ സിമന്‍റ്സ് എംഡിയും ലീഗൽ ഓഫീസറും ഗൂഢാലോചന നടത്തി പാലക്കാട് കോടതിയിൽ കേസ് നൽകി. തുടർന്നാണ് കനറാ ബാങ്കിലെ 50 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്‍റിയും 2.45 ലക്ഷം രൂപ പലിശയും പിൻവലിച്ചത്. ഇതേ വിഷയം വിജിലൻസ് നേരത്തേ അന്വേഷിച്ചതാണെന്നും രാധാകൃഷ്ണൻ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.