കാലത്തിനു മുന്പേ നടന്നുനീങ്ങിയ മാന്പിള്ളിയച്ചൻ
കാലത്തിനു മുന്പേ നടന്നുനീങ്ങിയ മാന്പിള്ളിയച്ചൻ
Friday, March 24, 2017 1:45 PM IST
സാമൂഹ്യ സേവനരംഗത്ത് ഒരു ’അട്ടിമറി’ നടത്തിയ ധിഷണാശാലിയാണു കുര്യാക്കോസ് മാന്പിള്ളിയച്ചൻ. സബർമതി ആശ്രമം സന്ദർശിച്ച്, അവിടെ താമസിച്ച്, ഗാന്ധിയൻ ആശയങ്ങളുടെ ഉൾപ്പൊരുൾ മനസിലാക്കി, മാനവവികസനത്തിന്‍റെ പുതിയ വിത്തുകൾ കേരളസഭയിൽ വിതച്ചൊരു കൃഷിക്കാരൻ. വിമോചന ദൈവശാസ്ത്രത്തിന്‍റെ നവീനചിന്തകൾ സാമൂഹ്യ വികസന രംഗത്തേക്കു ഭംഗിയായി വിളക്കിച്ചേർത്ത ഒരു ശാസ്ത്രജ്ഞൻ. താൻ പറഞ്ഞതു തന്‍റെ ജീവിതത്തിൽ പ്രായോഗികമാക്കാൻ പാടുപെട്ടൊരു ദൈവവിശ്വാസി. പൗരോഹിത്യ ജീവിതമെന്നാൽ കാലത്തിനനുസൃതമായ ദൈവരാജ്യ പ്രഘോഷണമാണെന്ന് ഉറച്ചു വിശ്വസിച്ചൊരു പട്ടക്കാരൻ. അങ്ങനെ ഒത്തിരിയുണ്ട് മാന്പിള്ളിയച്ചൻ എന്ന വൈദികനെപ്പറ്റി പറയാൻ.

വേദപുസ്തകം അരച്ചുകലക്കി കുടിച്ച മാന്പിള്ളിയച്ചൻ അന്വേഷിച്ചത് അതിലെ ഗിരിപ്രഭാഷണത്തിന്‍റെ മാർഗം യാഥാർഥ്യമാക്കിയ വ്യക്തികൾ ഭാരതത്തിലുണ്ടോ എന്നുള്ളതാണ്. അദ്ദേഹം കണ്ടെത്തിയതു ഗാന്ധിജിയെയാണ്. പിന്നെ ഗാന്ധിജിയെക്കുറിച്ചു പഠിച്ചു. "സ്വരാജ്' എന്നൊരു സ്വപ്നം മാന്പിള്ളിയച്ചനെ ആവേശംകൊള്ളിച്ചു. ദരിദ്രനാരായണൻമാരെ കരകയറ്റാൻ സഹായമല്ല ആവശ്യം എന്ന കാര്യം മനസിൽ രൂപം കൊണ്ടു. അവരുടെ ജൻമനായുള്ള കഴിവുകൾ രൂപപ്പെടുത്തണം. എറണാകുളം അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റിയിലും ഐശ്വര്യഗ്രാമിലും സേവാശ്രമിലും അദ്ദേഹം ചെയ്തത് അതാണ്. വീണവനെ പിടിച്ചെഴുന്നേൽപിക്കുക മാത്രമല്ല അവനെ തുടർയാത്ര ചെയ്യാൻ ശക്തിപ്പെടുത്തുക എന്നതുകൂടി മാന്പിള്ളിയച്ചൻ ജീവിതവ്രതമാക്കി. ഇന്ന് അനേകർ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ കരയുന്നുണ്ടെങ്കിൽ അതിന്‍റെ കാരണം മറ്റൊന്നല്ല. മാന്പിള്ളിയച്ചന്‍റേതുപോലുള്ള ശബ്ദങ്ങൾ കാലം കാത്തുവച്ചൊരു നിയോഗമാണ്; അത് എപ്പോഴും ഉണ്ടാകാറില്ല.


സ്വപ്നം കാണുകയും അതു കാണാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു മാന്പിള്ളിയച്ചൻ. അദ്ദേഹത്തിനു മനുഷ്യരിൽ ആഴമായ വിശ്വാസമുണ്ടായിരുന്നു; പ്രത്യേകിച്ചു പാവപ്പെട്ട മനുഷ്യരിൽ. ആ വിശ്വാസം ശരിയായിരുന്നുവെന്ന് അദ്ദേഹം തുടങ്ങിയ അനവധിയായ സംരംഭങ്ങൾ ചരിത്രത്തോട് ഉറക്കെ വിളിച്ചുപറയുന്നു.

സാധാരണക്കാരനായി ജീവിച്ച് അസാധാരണത്വം കൈവരിച്ചു കാലത്തിനു മുന്പേ ആ യോഗീവര്യൻ നടന്നുമാറുന്നു... പ്രണാമം..! മാന്പിള്ളിയച്ചനും അച്ചന്‍റെ കുടുംബത്തിനും അച്ചനെ രൂപപ്പെടുത്തിയ കത്തോലിക്കാസഭയ്ക്കും.


ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.