സിസ്റ്റർ റാണിമരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദപ്രഖ്യാപനം ഇൻഡോറിലാകുമെന്നു സൂചന
സിസ്റ്റർ റാണിമരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദപ്രഖ്യാപനം ഇൻഡോറിലാകുമെന്നു സൂചന
Friday, March 24, 2017 1:52 PM IST
കൊച്ചി: സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയർത്തുന്നതിന്‍റെ ഔദ്യോഗിക ചടങ്ങ് സിസ്റ്ററിന്‍റെ പ്രധാന പ്രേഷിതപ്രവർത്തനമേഖലയായിരുന്ന ഇൻഡോറിൽ ആയേക്കുമെന്നു സൂചന. ഇക്കാര്യത്തിൽ സഭയിലെ ബന്ധപ്പെട്ട മെത്രാന്മാരും വത്തിക്കാൻ പ്രതിനിധികളുമായും കൂടിയാലോചന നടത്തിയശേഷം വരുംദിവസങ്ങളിൽ അന്തിമ തീരുമാനമെടുക്കുമെന്നു ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷൻ (എഫ്സിസി) മദർ ജനറൽ സിസ്റ്റർ ആൻ ജോസഫ് അറിയിച്ചു.

ഇൻഡോർ രൂപതയിലെ ഉദയ്നഗർ സേക്രട്ട് ഹാർട്ട് പള്ളിയിലാണു സിസ്റ്റർ റാണി മരിയയുടെ കബറിടമുള്ളത്. പള്ളിക്കു മുന്നിൽ പ്രത്യേക ചാപ്പലിൽ കബറടക്കിയ ഭൗതികശരീരത്തിന്‍റെ അവശിഷ്ടങ്ങൾ നാമകരണ നടപടികളുടെ ഭാഗമായി കഴിഞ്ഞ നവംബറിൽ പള്ളിക്കുള്ളിലേക്കു മാറ്റിസ്ഥാപിച്ചിരുന്നു.

ഇതിനിടെ സിസ്റ്റർ റാണി മരിയയുടെ ഘാതകൻ സമന്ദർസിംഗ് ഇന്നലെ സിസ്റ്ററിന്‍റെ സഹോദരിയും എഫ്സിസി സമൂഹാംഗവുമായ സിസ്റ്റർ സെൽമിയെ ഫോണിൽ വിളിച്ചു. വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്കു സിസ്റ്റർ റാണി മരിയ ഉയർത്തപ്പെടുന്നതിന്‍റെ സന്തോഷവും ആഹ്ലാദവും സമന്ദർസിംഗ് പങ്കിട്ടു. തന്‍റെ പ്രാർഥനകൾക്കു കൂടിയാണു ദൈവം സന്തോഷകരമായ ഉത്തരം നൽകിയതെന്നു സമന്ദർ സിംഗ് പറഞ്ഞു.

ജയിൽവാസത്തിനിടെ മാനസാന്തരപ്പെട്ട സമന്ദർസിംഗ് ജയിൽമോചിതനായശേഷം എല്ലാവർഷവും രക്ഷാബന്ധൻ ദിനത്തിൽ സിസ്റ്റർ സെൽമിയെ സന്ദർശിച്ചു കൈയിൽ രാഖി കെട്ടുക പതിവാണ്.

രണ്ടുതവണ സമന്ദർ സിംഗ് സിസ്റ്റർ റാണി മരിയയുടെ പുല്ലുവഴിയിലുള്ള ജന്മഗൃഹത്തിലും എത്തിയിട്ടുണ്ട്. ഇൻഡോറിലെ ഗ്രാമത്തിൽ കുടുംബത്തോടൊപ്പമാണു സമന്ദർസിംഗ് ഇപ്പോഴുള്ളത്. കൃഷി ചെയ്താണു ജീവിതം നയിക്കുന്നത്.

സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിന്‍റെ വാർത്തയറിഞ്ഞശേഷം പുല്ലുവഴി സെന്‍റ് തോമസ് പള്ളിയിൽ സിസ്റ്ററിന്‍റെ ജീവിതവും സന്ദേശങ്ങളും അവതരിപ്പിക്കുന്ന മ്യൂസിയത്തിൽ സന്ദർശനം നടത്താനും പ്രാർഥിക്കാനും നിരവധി പേരെത്തുന്നുണ്ട്. വ്യാഴാഴ്ചയാണു സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയർത്തുന്നതിനു ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.