സബ്കളക്ടറുടെ കൈയും കാലും കാണില്ലെന്ന് എംഎൽഎ
സബ്കളക്ടറുടെ  കൈയും കാലും  കാണില്ലെന്ന് എംഎൽഎ
Saturday, March 25, 2017 12:50 PM IST
മൂന്നാർ: വി. എസ്. അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്തു മൂന്നാർ ദൗത്യസംഘത്തിന്‍റെ തലവനായിരുന്ന സുരേഷ്കുമാർ മടങ്ങിയപ്പോൾ കാലും കൈയുമു‌ണ്ടായിരുന്നെന്നും ഇനിയുള്ളവർക്ക് അതുപോലും ഉണ്ടാകില്ലെന്നും എസ്. രാജേന്ദ്രൻ എംഎൽഎയുടെ ഭീഷണി. മൂന്നാറിൽ നടത്തിയ പത്രസമ്മേളനത്തിലാണ് എംഎൽഎ റവന്യു മന്ത്രിക്കും ദേവികുളം സബ്കളക്ടർക്കുമെതിരേ ഭീഷണി മുഴക്കിയത്.

ദേവികുളത്തെ ഭൂമി കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരേ നടപടി സ്വീകരിക്കുന്നതാണ് എംഎൽഎയെ പ്രകോപിച്ചത്. ഭൂമി കൈയേറ്റങ്ങൾക്കും നിർമാണ പ്രവർത്തനങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടർക്കെതിരേ രൂക്ഷമായി ഭാഷയിലാണ് എംഎൽഎയുടെ പ്രതികരണമുണ്ടായത്. നിലയ്ക്കുനിന്നില്ലെങ്കിൽ കളക്ടർ ഉദ്യോഗം രാജിവയ്ക്കേണ്ടിവരുമെന്നും എംഎൽഎ ദേവികുളം സബ്കളക്ടർക്കു മുന്നറിയിപ്പുനൽകി. കളക്ടർ വെറുമൊരു ഉദ്യോഗസ്ഥനാണ്, അല്ലാതെ അവതാരമൊന്നുമല്ല - എംഎൽഎ പറഞ്ഞു.

റവന്യുമന്ത്രിയെയും കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. മന്ത്രി ഇ. ചന്ദ്രശേഖരന് ആവശ്യമായ പക്വത ഇല്ലെന്നും കാര്യങ്ങൾ പഠിക്കാതെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണു ദേവികുളം എംഎൽഎ ഉന്നയിച്ചത്. മൂന്നാറിലെ സർക്കാർ ഭൂമികൾ അന്യാധീനപ്പെടുന്നതിനെതിരെ നടപടിയെടുക്കുകയും ഉത്തരവുകൾ ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേ കർശന നിലപാട് സ്വീകരിക്കുകയും ചെയ്ത ദേവികുളം സബ് കളക്ടറുടെ നടപടികളെ പിന്തുണച്ചു കഴിഞ്ഞ ദിവസം റവന്യുമന്ത്രിയും സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.


മൂന്നാറിന്‍റെ പരിസ്ഥിതിയെക്കുറിച്ചു റിപ്പോർട്ട് തയറാക്കിയ മുല്ലക്കര രത്നാകരൻ അധ്യക്ഷനായ നിയമസഭാ ഉപസമിതിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് ദേവികുളം എംഎൽഎ ഉന്നയിച്ചിരിക്കുന്നത്. യാതൊരു വിധത്തിലുള്ള അടിസ്ഥാന തത്വങ്ങളും പാലിക്കാതെയാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മൂന്നാർ ദൗത്യസേന മുൻ തലവൻ കെ.സുരേഷ് കുമാറിനെതിരേയും ഗുരുതരമായ ആരോപണങ്ങൾ രാജേന്ദ്രൻ ഉന്നയിച്ചു. വിദേശകന്പനിയുടെ ഏജന്‍റായാണ് സുരേഷ് കുമാർ മൂന്നാറിലെത്തിയിരിക്കുന്നത്. ഗൂഢലക്ഷ്യങ്ങളാണ് ഈ വരവിനു പിന്നിലുള്ളത്. തനിക്കെതിരേ മാധ്യമങ്ങളിൽ പ്രതികരിച്ച സുരേഷിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.