വിദേശത്തുനിന്നുള്ള അനധികൃത കടത്ത് കുറഞ്ഞതായി വിലയിരുത്തൽ
Thursday, March 30, 2017 12:53 PM IST
കൊച്ചി: വിദേശത്തുനിന്നു കേരളത്തിലേക്ക് അനധികൃതമായി സാധനങ്ങൾ കടത്തുന്നതു കുറഞ്ഞതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് (ഡിആർഐ) വിഭാഗം വിലയിരുത്തുന്നു. വിദേശത്തുനിന്നു സംസ്ഥാനത്തേക്കു കടത്തുന്ന സ്വർണം, സിഗരറ്റ്, ലഹരി ഉത്പന്നങ്ങൾ, കറൻസി തുടങ്ങിയവയുടെ വ്യാപ്തി കുറഞ്ഞതായാണു ഡിആർഐയുടെ കണക്കുകൾ പറയുന്നത്.

2016 ഏപ്രിൽ മുതൽ 2017 മാർച്ച് വരെ പിടിച്ചത് 12.5 കോടിയുടെ സാധനങ്ങളാണ്. ഇതിൽ 20.5 കിലോ സ്വർണവും (ഏകദേശം ആറര കോടി രൂപ), ആറ് കോടിയുടെ ലഹരി വസ്തുക്കളും ഉൾപ്പെടുന്നു. അതേസമയം 2015-16 സാന്പത്തിക വർഷം 23.5 കോടി രൂപയുടെ അനധികൃത കടത്ത് പിടികൂടിയിരുന്നു. 50 കിലോ സ്വർണവും (13.5 കോടി രൂപ) പത്തു കോടിയുടെ മറ്റു വസ്തുക്കളും ആ വർഷം പിടികൂടി. കസ്റ്റംസ് പിടികൂടുന്നവയുടെ കണക്ക് ഇതിൽ ഉൾപ്പെടുന്നില്ല.

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും എത്തിച്ച സ്വർണം, വിലകൂടിയ സിഗരറ്റ്, ലഹരി മരുന്ന് ഉത്പന്നങ്ങൾ, വിവിധ കന്പനകളിലേക്കു നിയമം തെറ്റിച്ചു കടത്തുന്ന സാധനങ്ങൾ തുടങ്ങിയവയുടെ അളവിൽ കുറവുവന്നതായി ഈ കണക്കുകൾ സൂചിപ്പിക്കുന്നതായി ഡിആർഐ അധികൃതർ വ്യക്തമാക്കി. രാജ്യത്തു നടപ്പാക്കിയ നോട്ട് അസാധുവാക്കൽ നടപടി ഉൾപ്പെടെയുള്ള സാന്പത്തിക പരിഷ്കരണങ്ങൾ വിദേശത്തുനിന്നുള്ള അനധികൃത കടത്ത് കുറയുന്നതിന് കാരണമായതായും അധികൃതർ ചൂണ്ടിക്കാട്ടി.


ഡിആർഐയ്ക്കു പുറമെ സംസ്ഥാനത്തു കസ്റ്റംസ് വിഭാഗവും കള്ളക്കടത്തുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നുണ്ട്. ചില ഇടങ്ങളിൽ പോലീസിന്‍റെ സഹായമില്ലാതെ പരിശോധന നടത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിക്കാത്തതു ഡിആർഐയ്ക്കു വലിയ വെല്ലുവിളിയാണ്. വിമാനയാത്രക്കാർ സ്വർണം കടത്തുന്ന കേസുകളിൽ അധികവും വിമാനകന്പനികളിലെ ജീവനക്കാരുടെ അറിവോടെയും സഹായത്തോടെയുമാണെന്നു ഡിആർഐ പറയുന്നു. ഫ്ളൈറ്റ് എൻജിനീയർ മുതൽ ഗ്രൗണ്ട് സ്റ്റാഫ് വരെ സ്വർണക്കള്ളക്കടത്ത് ശൃംഖലയിൽ പങ്കുചേരുന്നുണ്ട്.

അമൽ ജോയ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.