പാറ്റൂർ: റിപ്പോർട്ട് മുദ്രവച്ച കവറിൽ വേണമെന്നു കോടതി
പാറ്റൂർ: റിപ്പോർട്ട് മുദ്രവച്ച കവറിൽ വേണമെന്നു കോടതി
Monday, April 24, 2017 1:48 PM IST
തിരുവനന്തപുരം: പാറ്റൂർ കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് വിജിലൻസിനോട് കോടതി. വിജിലൻസ് റിപ്പോർട്ടുകളും രേഖകളും കോടതിയിൽ ഹാജരാകുന്നതിനു മുമ്പു ചോരുന്നത് ഒഴിവാക്കാനാണ് കോടതി ഇത്തരത്തിൽ നിർദേശിച്ചത്.

രേഖകളും റിപ്പോർട്ടുകളും ചോരുന്നത് പ്രതികൾക്ക് ഗുണകരമാവുമെന്നു കോടതി വിലയിരുത്തി. പാറ്റൂർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, എൻജിനിയർമാരായ സോമശേഖരൻനായർ, മധു, ആർടെക് മാനേജിംഗ് ഡയറക്ടർ അശോകൻ തുടങ്ങിയവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട്, ഇന്നലെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇടക്കാല റിപ്പോർട്ട് മാത്രമാണ് ഫയൽ ചെയ്തത്.


റവന്യു വകുപ്പിൽനിന്നും ജലവകുപ്പിൽനിന്നും ചില രേഖകൾ ലഭിക്കാനുണ്ട്. കേസിലെ ചില പ്രതികൾ ഹൈക്കോടതിയിൽ വിടുതൽ ഹർജി നൽകി. ലോകായുക്തയിലും ഹർജി നിലനിൽക്കുന്നു. സാഹചര്യമിതായിരിക്കേ കേസിൽ അന്വേഷണം തുടരുകയാണെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ വ്യക്തമാക്കി. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സർക്കാരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വകാര്യ ഫ്ളാറ്റ് ഉടമയ്ക്ക് ഭൂമി കൈയേറാനുള്ള സൗകര്യങ്ങൾ ചെയ്തുവെന്നാണ് കേസിലെ ആരോപണം. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് മേയ് 24 നകം ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.