ഭാഷാന്യൂനപക്ഷങ്ങൾക്ക് ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി
ഭാഷാന്യൂനപക്ഷങ്ങൾക്ക് ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി
Thursday, April 27, 2017 2:15 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പത്താം ക്ലാസ് വരെ മലയാള ഭാഷാപഠനം നിർബന്ധമാക്കുന്ന 2017 ലെ മലയാള ഭാഷ (നിർബന്ധിതഭാഷ) ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. തുടർന്ന് സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.

വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥാണു ബിൽ സഭയിൽ അവതരിപ്പിച്ചത്. എന്നാൽ, ബില്ലിന്‍റെ സാധുത സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനെ വിളിച്ചുവരുത്തി ഉപദേശം തേടണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിൽ സംബന്ധിച്ച ഭാഷാ ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥും സഭയെ അറിയിച്ചു.

2017-18 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ മലയാള ഭാഷ പഠിപ്പിക്കുന്നതു നിർബന്ധമാക്കുന്നതിനും സ്കൂളിൽ മലയാളഭാഷ സംസാരിക്കുന്നതിനു പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു നിരോധനവും ഏർപ്പെടുത്താൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബിൽ.

സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങൾക്കും സംസ്ഥാന സിലബസിലും സിബിഎസ്ഇ, ഐസിഎസ്‌സി സിലബസുകളിലുമുള്ള വിദ്യാലയങ്ങൾക്കും ഇതു ബാധകമാണ്. ഹയർ സെക്കൻഡറി തലം വരെ മലയാളം നിർബന്ധമാക്കാനാണു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതു നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കാൻ തീരുമാനിക്കുകയായിരുന്നു.


സ്കൂളുകളിൽ മറ്റേതെങ്കിലും ഭാഷ മാത്രമേ സംസാരിക്കാവൂ എന്ന നിർദേശം സ്കൂളുകളിൽ പതിക്കരുത്. സിബിഎസ്ഇ, ഐസിഎസ്ഇ മുതലായ ബോർഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങൾക്ക് എൻഒസി ലഭിക്കണമെങ്കിൽ മലയാളം നിർബന്ധമാണ്. മലയാളം പഠിപ്പിക്കാത്ത വിദ്യാലയങ്ങൾക്ക് എൻഒസി പുതുക്കില്ല. ചട്ടങ്ങളിലെയും വ്യവസ്ഥകൾ ലംഘിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർക്ക് 5,000 രൂപ പിഴ ചുമത്തുമെന്നും ബില്ലിൽവ്യവസ്ഥ ചെയ്യുന്നു.

ഈ നിയമം മറ്റേതെങ്കിലും ഭാഷ പഠിക്കുന്നതിനു തടസമാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. എന്നാൽ, കേരളത്തിലെ ഏതെങ്കിലും സ്കൂളിൽ പഠിക്കുന്ന വിദ്യാർഥി മലയാളം നിർബന്ധമായി പഠിച്ചിരിക്കണം. ബില്ലിന്‍റെ ലക്ഷ്യം പ്രായോഗിക തലത്തിലെത്തിക്കാൻ കൂടുതൽ ചർച്ചകൾക്കു സർക്കാർ തയാറാണെന്നും മന്ത്രി പറഞ്ഞു.

2015 ലെ മലയാള ഭാഷാ ബില്ലിനു സംഭവിച്ചത് ഈ ബില്ലിനുണ്ടാകരുതെന്നും കൂടുതൽ കരുതൽ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഐസിഎസ‌്സി, സിബിഎസ‌്ഇ സ്കൂളുകളുടെ കാര്യത്തിൽ തീരുമാനം നിയമസഭയ്ക്കു കൈക്കൊള്ളാൻ കഴിയുമോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എജിയുടെ ഉപദേശം തേടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.