അമ്മയും കുഞ്ഞും സമരത്തിനെത്തി, മണിക്കൂറിനുള്ളിൽ കറന്‍റ് വന്നു!
Friday, May 19, 2017 12:08 PM IST
ഈരാറ്റുപേട്ട: വീട്ടിൽ വൈദ്യുതി ലഭിക്കുന്നില്ലെന്ന പരാതി ഗൗനിക്കാതിരുന്ന കെഎസ്ഇബി ജീവനക്കാരെ വെട്ടിലാക്കി അമ്മയുടെയും കുഞ്ഞിന്‍റെയും സമരം. സമരവുമായി അമ്മയും കുഞ്ഞും കെഎസ്ഇബി ഒാഫീസിൽ എത്തിയതോടെ അപകടം മണത്ത ജീവനക്കാർ ഒരു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ചു കറന്‍റ് എത്തിച്ചു.

ഇന്നലെ രാത്രിയിൽ ഒന്പതിനു ഈരാറ്റുപേട്ട വടക്കേക്കരയിലുള്ള കെഎസ്ഇബി ഓഫീസിനു മുന്നിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഈരാറ്റുപേട്ട കൊണ്ടൂർ വേണാട് ജോസിയുടെ ഭാര്യ ജിഷയും ഒരു വയസുള്ള കുട്ടിയുമാണു സമരം ചെയ്തത്.
ഇവരുടെ വീട്ടിലേക്കുള്ള സർവീസ് വയറിലെ തകരാർ മൂലം ഇന്നലെ ഉച്ചയോടെ വൈദ്യുതി നിലച്ചിരുന്നു.

തുടർന്നു നിരവധി തവണ കെഎസ്ബി അധികൃതരുമായി ബന്ധപ്പെട്ടു തകരാർ പരിഹരിച്ചു വൈദ്യുതി പുനഃസ്ഥാപിച്ചു നല്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, രാത്രിയായിട്ടും നടപടിയുണ്ടായില്ല. ഇതോടെയാണു രാത്രി ഒന്പതോടെ ജിഷയും കുഞ്ഞും കെഎസ്ഇബി ഓഫീസിനു മുന്നിലെത്തി സമരം ആരംഭിച്ചത്.


തങ്ങളുടെ വീട്ടിലേക്കു വൈദ്യുതി എത്താതെ മടങ്ങിപ്പോകില്ലെന്നു ജിഷ അവർത്തിച്ചതോടെ ജീവനക്കാർ വണ്ടിയെടുത്തു. പത്തരയോടെ കെഎസ്ഇബി അധികൃതർ ജീപ്പിൽ ജിഷയെയും കുഞ്ഞിനെയും കയറ്റി വീട്ടിലെത്തിച്ചു. തുടർന്നു സർവീസ് വയറിലെ തകരാർ പരിഹരിച്ചു വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ജിഷയുടെ ഭർത്താവ് ജോസി ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.

അവശ്യത്തിനു ജീവനക്കാരില്ലാത്തതിനാലാണു കൃത്യസമയത്ത് ഇവരുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിച്ചു നല്കാൻ കഴിയാതിരുന്നതെന്നു കെഎസ്ഇബി അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.