മാധ്യമങ്ങളുടെ വ്യവസായവത്കരണം അപകടം: പി.ജെ. കുര്യൻ
മാധ്യമങ്ങളുടെ വ്യവസായവത്കരണം അപകടം: പി.ജെ. കുര്യൻ
Sunday, May 28, 2017 12:20 PM IST
കൊച്ചി: മാധ്യമങ്ങൾ അമിതമായി വ്യവസായവത്ക്കരിക്കപ്പെടുന്നത് അപകടകരമാണെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ. അത് സമൂഹത്തിനു വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) എറണാകുളം-അങ്കമാലി മേഖലാ കണ്‍വൻഷൻ കലൂർ റിന്യൂവൽ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ജെ. കുര്യൻ.

മാധ്യമങ്ങൾ വ്യവസായവത്കരിക്കപ്പെടുകയും വ്യവസായികൾ മാധ്യമ ഉടമസ്ഥരായി വരികയും ചെയ്യുന്ന കാലഘട്ടത്തിൽ കച്ചവടതാത്പര്യങ്ങളിൽനിന്ന് അകന്നുനിൽക്കാനാവുന്നതാണു ദീപികയുടെ മഹത്വമെന്നും മറ്റു മാധ്യമങ്ങളിൽനിന്നു ദീപികയെ വ്യത്യസ്തമാക്കുന്നത് ഇതാണെന്നും പി.ജെ. കുര്യൻ പറഞ്ഞു. പല പത്രങ്ങളിലും ഇന്നു വാർത്തകളും പരസ്യങ്ങളും വേർതിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയാണ്. പെയ്ഡ് ന്യൂസ് എന്നതു സാധാരണമായി മാറിയിരിക്കുന്നു.

ഉദാത്തമായ പത്രധർമത്തിൽനിന്നു വ്യതിചലിക്കുന്ന മാധ്യമങ്ങൾക്കിടയിൽ മൂല്യാധിഷ്ഠിത നിലപാടുകളോടെ വ്യത്യസ്തമായി നിൽക്കാനുള്ള ചങ്കൂറ്റം ദീപിക പ്രകടിപ്പിച്ചു. ഇതിലൂടെ ദീപിക സമൂഹത്തിന്‍റെ മനഃസാക്ഷിയായി മാറി. സാധാരണക്കാരന്‍റെയും കർഷകന്‍റെയും സ്വരം ഉയർത്തിപ്പിടിക്കുന്ന പത്രമാണിത്. മതേതരത്വത്തിനായി നിലകൊള്ളുന്നതിലും പാർശ്വവത്കരിക്കപ്പെട്ടവന്‍റെ ശബ്ദമാകുന്നതിലും ദീപിക മുൻനിരയിലാണ്.
നവകേരളസൃഷ്ടിക്കായി പ്രയത്നിച്ചവരിൽ വിശുദ്ധ ചാവറയച്ചന്‍റെ പേര് ഒന്നാമതാണ്. പള്ളികൾക്കൊപ്പം പള്ളിക്കൂടവും അദ്ദേഹം സ്ഥാപിച്ചു. ഇതിനു പിന്നാലെയാണു മലയാളിയെ വായനാസംസ്കാരത്തിലേക്കു കൈപിടിച്ചുയർത്തിയ നസ്രാണി ദീപിക പത്രത്തിന്‍റെ പിറവി. സാമൂഹ്യമാറ്റങ്ങൾക്കു വേണ്ടി നിലകൊണ്ട പത്രമെന്ന നിലയിൽ ദീപികയുടെ പ്രസക്തി അനിഷേധ്യമാണ്. ജനാധിപത്യത്തിൽ തെറ്റുകൾ ചൂണ്ടിക്കാട്ടാനുള്ള കടമ മാധ്യമങ്ങൾക്കുണ്ടെന്നും പി.ജെ. കുര്യൻ പറഞ്ഞു.


സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. പിഎസ്‌സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃ ഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയ് കണ്ണൻചിറ, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, രാഷ്‌ട്രദീപിക ലിമിറ്റഡ് ഡയറക്ടർ പി.പി. സണ്ണി, ഡിഎഫ്സി പറവൂർ ഡിവിഷൻ ഡയറക്ടർ ഫാ. ജോർജ് മാണിക്കത്താൻ, ദീപിക കൊച്ചി റസിഡന്‍റ് മാനേജർ ഫാ. മാത്യു കിലുക്കൻ, ഡിഎഫ്സി മേഖലാ കോ ഓർഡിനേറ്റർ ഫാ. ഷാൻലി ചിറപ്പണത്ത്, ഡിഎഫ്സി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.ടി.ആർ. ജോണ്‍, സംസ്ഥാന ജനറൽ സെക്രട്ടറി പോളി അഗസ്റ്റിൻ, ഡിഎഫ്സി അതിരൂപത പ്രസിഡന്‍റ് അഡ്വ. ജേക്കബ് മഞ്ഞളി എന്നിവർ പ്രസംഗിച്ചു.

സന്പൂർണ ദീപിക ഇടവകകളായ കോക്കുന്ന് സെന്‍റ് ജോസഫ്സ് പള്ളി, തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സ് സെന്‍റ് ആന്‍റണീസ് പള്ളി എന്നിവിടങ്ങളിലെ ഡിഎഫ്സി യൂണിറ്റുകൾക്കു പുരസ്കാരങ്ങൾ നൽകി. മികച്ച പ്രവർത്തനങ്ങൾക്കു കൊരട്ടി സെന്‍റ് മേരീസ് ഫൊറോന പള്ളി, എളംകുളം ലിറ്റിൽ ഫ്ളവർ പള്ളി എന്നിവയ്ക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. ദീപിക എക്സ്ക്ലൂസീവ് ഏജന്‍റുമാരെ സമ്മേളനത്തിൽ ആദരിച്ചു. ഡിഎഫ്സിയുടെ ഫൊറോന, യൂണിറ്റ് ഭാരവാഹികളുൾപ്പെടെ 1500 ഓളം പേർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.