മെഡിക്കൽ കോഴ മഞ്ഞുമലയുടെ അറ്റം: രമേശ്് ചെന്നിത്തല
മെഡിക്കൽ കോഴ മഞ്ഞുമലയുടെ അറ്റം: രമേശ്് ചെന്നിത്തല
Thursday, July 20, 2017 2:13 PM IST
തൃശൂർ: മധ്യപ്രദേശിലെ വ്യാപം കുംഭകോണത്തിനു സമാനമാണു മെഡിക്കൽ കോളജിന് അംഗീകാരം നല്കുന്നതിനു ബിജെപി നേതാക്കളുടെ കോഴയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴ സംബന്ധിച്ചു സിബിഐ അന്വേഷണത്തിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. സംസ്ഥാന വിജിലൻസും സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്നും പത്രസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു.

കോളജിന് അംഗീകാരം നല്കാമെന്നു പറഞ്ഞ് അഞ്ചു കോടി അറുപത് ലക്ഷം രൂപ നല്കിയിട്ടു വഞ്ചിച്ചുവെന്നാരോപിച്ച് 2016ൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനു പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്നതിൽ ദുരൂഹതയുണ്ട്. കേന്ദ്ര ഭരണത്തിന്‍റെ സ്വാധീനം ഉപയോഗിച്ചു കേരളത്തിലെ നേതാക്കൾ അഴിമതി നടത്തുകയാണ്. ഈ സംഭവത്തിൽ ബിജെപി കേന്ദ്ര നേതാക്കൾക്കും പങ്കുണ്ടെന്നതു ഗൗരവം വർധിപ്പിക്കുന്നു.


വ്യാപകമായി കള്ളനോട്ടടിയും കോഴയും ഹവാലയും ബിജെപി നേതാക്കൾ നടത്തുന്നതായാണു പുറത്തുവന്നിരിക്കുന്ന വിവരം. ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിബിഐ അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരുമോ എന്ന ചോദ്യത്തിന്, സംസ്ഥാന വിജിലൻസിനും അന്വേഷിക്കാമെന്നായിരുന്നു മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.