ദിലീപിന്‍റെ മാനേജരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
ദിലീപിന്‍റെ മാനേജരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
Thursday, July 20, 2017 2:36 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ മാനേജരും കളമശേരി ഏലൂർ സ്വദേശിയുമായ അപ്പുണ്ണിയെന്ന എ.എസ്. സുനിൽരാജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.

കേസിൽ ദിലീപിനെതിരേ തെളിവോ വിവരങ്ങളോ പോലീസിനു ലഭിച്ചിട്ടില്ലാത്തതിനാൽ തന്നേയും സംവിധായകൻ നാദിർഷയേയുമൊക്കെ മാപ്പുസാക്ഷിയാക്കി ദിലീപിനെതിരേ മൊഴി പറയിപ്പിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് അപ്പുണ്ണിയുടെ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. കേസിൽ പങ്കുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ നിലപാട് അറിയിക്കാൻ സിംഗിൾബെഞ്ച് സർക്കാരിനു നിർദേശം നൽകിയിരുന്നു.


നടിയെ ആക്രമിച്ച കേസിൽ പ്രതിയായ തമ്മനം സ്വദേശി മണികണ്ഠന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയതിനാൽ തടവിൽ കഴിയേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണു മണികണ്ഠന്‍റെ വാദം. കേസിലെ പ്രതികളെല്ലാം തടവിലാണെന്നും ഗൂഢാലോചനക്കേസിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ മണികണ്ഠന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഗൂഢാലോചനക്കേസിൽ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാം. ആ നിലയ്ക്കു ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.