ശാരികയ്ക്കു വീട്ടുവളപ്പിൽ ചിതയൊരുങ്ങി
Sunday, July 23, 2017 12:39 PM IST
പത്തനംതിട്ട: സമീപവാസിയായ യുവാവ് പെട്രോളൊഴിച്ച് തീ കത്തിച്ചതിനെത്തുടർന്ന് പൊള്ളലേറ്റു മരിച്ച കടമ്മനിട്ട കല്ലേലിമുക്ക് കുരീച്ചെറ്റയിൽ കോളനിയിൽ ശാരിക (17)യുടെ മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിച്ചു. കഴിഞ്ഞ 14നു വൈകുന്നേരം പൊള്ളലേറ്റ ശാരിക ശനിയാഴ്ച രാവിലെയാണ് കോയന്പത്തൂർ ഗംഗാ ആശുപത്രിയിൽ മരിച്ചത്. മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടിലെത്തിച്ചു ശവദാഹം നടത്തുകയായിരുന്നു. രാത്രിയോടെയാണു വീട്ടുവളപ്പിൽ സംസ്കാരം നടന്നത്.

കടമ്മനിട്ട സെന്‍റ് ജോണ്‍സ് മലങ്കര കത്തോലിക്കാ ദേവാലയമാണ് ശവദാഹത്തിനാവശ്യമായ ചെലവുകൾ വഹിച്ചത്. ഇടവക വികാരിയും പത്തനംതിട്ട രൂപത പിആർഒയുമായ ഫാ.ബോബി മലഞ്ചെരുവിലിന്‍റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു. മണലുനിരവിൽ കുരീത്തെറ്റ കോളനിയിൽ ശാരികയുടെ അച്ഛൻ ശശിയുടെ ഉടമസ്ഥതയിലുള്ള രണ്ടു സെന്‍റ് ഭൂമിയിലാണു ചിതയൊരുക്കിയത്. കടമ്മനിട്ട കത്തോലിക്കാ ദേവാലയത്തിൽ ഒരു കല്ലറ പെണ്‍കുട്ടിയുടെ മൃതദേഹം മറവു ചെയ്യുന്നതിനായി വിട്ടുകൊടുക്കാൻ ഇടവകാംഗങ്ങൾ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും വീട്ടുവളപ്പിൽ ചിതയൊരുക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.


കോഴഞ്ചേരി സിഐ ബി.അനിലിന്‍റെ നേതൃത്വത്തിൽ പോലീസ് കോയന്പത്തൂരിലെത്തി ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് ബന്ധുക്കൾക്കു വിട്ടുകൊടുത്തത്. ശാരികയുടെ അച്ഛൻ ശശിയും അമ്മ പൊന്നമ്മയും മൃതദേഹത്തെ അനുഗമിച്ചിരുന്നു. ശാരികയുടെ അപകടവിവരം അറിഞ്ഞതുമുതൽ കടമ്മനിട്ട ദേവാലയത്തിലെ വിശുദ്ധ കുർബാനയിൽ കുട്ടിക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തിയിരുന്നതായി വികാരി ഫാ.ബോബി മലഞ്ചെരുവിൽ പറഞ്ഞു.

ഇന്നലെ കുർബാനമധ്യേ പള്ളിയിൽ പ്രത്യേക പ്രസ്താവന നടത്തിയതിനേ തുടർന്നാണ് ശാരികയുടെ മൃതദേഹം വീട്ടിലെത്തിച്ച് ശവദാഹത്തി നുൾപ്പെടെയുള്ള ചെലവുകൾ ഏറ്റെടുക്കാൻ ഇടവകയിലെ വിവിധ സംഘടനകൾ തയാറായത്. വിൻസന്‍റ് ഡി പോൾ സൊസൈറ്റി, സണ്‍ഡേസ്കൂൾ, ലീജിയൻ ഓഫ് മേരി, എംസിവൈഎം, മാതൃവേദി സംഘടനകൾ മാതൃകാപരമായ പ്രവർത്തനമാണ് ഇതിനുവേണ്ടി നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.