ഐജി മനോജ് ഏബ്രഹാമിനെതിരായ വിജിലൻസ് അന്വേഷണം റദ്ദാക്കി
ഐജി മനോജ്  ഏബ്രഹാമിനെതിരായ വിജിലൻസ്  അന്വേഷണം റദ്ദാക്കി
Monday, July 24, 2017 12:43 PM IST
കൊച്ചി: ഐജി മനോജ് ഏബ്രഹാമിനെതിരെ അന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാരോപിച്ചുള്ള പരാതിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെ മനോജ് ഏബ്രഹാം നൽകിയ ഹർജിയിലാണ് ഉത്തരവ്.

വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും മനോജ് ഏബ്രഹാമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആറൻമുള സ്വദേശിയും ശിവസേന പ്രവർത്തകനുമായ ചന്ദ്രശേഖരൻ നായർ നൽകിയ ഹർജിയിലാണ് വിജിലൻസ് കോടതി മാർച്ച് 18 ന് അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്നാൽ, ഈ പരാതിയിൽ വിജിലൻസ് ത്വരിതാന്വേഷണം നടത്തി പരാതിയിലെ ആരോപണങ്ങളിൽ കഴന്പില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകിയിട്ടും കോടതി സ്വന്തം നിലയ്ക്ക് കണക്കുകൂട്ടൽ നടത്തിയാണ് കേസെടുക്കാൻ നിർദേശിച്ചതെന്ന് മനോജ് ഏബ്രഹാമിന്‍റെ ഹർജിയിൽ ആരോപിച്ചിരുന്നു.


നിയമപരമായ അനുമതി ഉത്തരവില്ലാതെയാണ് പൊതുസേവകന്‍റെ പരിധിയിൽ വരുന്ന തനിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി പരിഗണിച്ച കോടതി പരാതി വായിച്ചുനോക്കിയതിൽ അഴിമതി നിരോധനനിയമപ്രകാരമുള്ള നടപടിക്ക് കാരണം പ്രഥമദൃഷ്ട്യാ കാണുന്നില്ല. അനർഹമായ നേട്ടം മനോജ് ഏബ്രഹാം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ എവിടെ വച്ച്, എപ്പോൾ, ആരിൽ നിന്ന്, എങ്ങനെ അനർഹമായ നേട്ടമുണ്ടാക്കിയെന്ന് പരാതിയിൽ വ്യക്തമാക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.