ഒരു ലക്ഷം ഗവ. ജീവനക്കാർ മുൻഗണനാ പട്ടികയിലുള്ള റേഷൻ കാർഡ് നേടി
Thursday, July 27, 2017 12:40 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ സർക്കാർ ജീവനക്കാരും പെൻഷൻകാരും മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് കരസ്ഥമാക്കിയതായി സർക്കാർ നിഗമനം. മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് കരസ്ഥമാക്കിയ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കണ്ടെത്തുന്നതിനായി നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി അടുത്ത മാസത്തെ ശമ്പളവും പെൻഷനും വാങ്ങുമ്പോൾ റേഷൻ കാർഡിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കാനാണു സർക്കാർ നൽകിയിട്ടുള്ള നിർദേശം.

റേഷൻ കാർഡിന്‍റെ പകർപ്പ് ശമ്പളം നൽകുന്ന ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സമെന്‍റ് ഓഫീസർക്ക് നൽകണം. ബാങ്കു വഴി വാങ്ങുന്നവർ ബാങ്കിൽ കാർഡിന്‍റെ പകർപ്പ് നൽകണം.

ജീവനക്കാർക്കോ പെൻഷൻകാർക്കോ റേഷൻ കാർഡില്ലെങ്കിൽ ഇതു സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കണം. തെറ്റായ സത്യവാങ്മൂലം സമർപ്പിക്കുന്നവർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കും. റേഷൻ കാർഡിൽ മാറ്റം വരുത്താൻ ഈ മാസം 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. സർക്കാർ ജോലിയും പെൻഷനുമുള്ള വിവരം മറച്ചുവച്ചു പട്ടികയിൽ കടന്നുകൂടിയവരെ പുറത്താക്കുന്നതിന്‍റെ ഭാഗമായാണു നടപടി.

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ റേഷൻ കാർഡ് വിവരങ്ങൾ പിഎഫ് കമ്മീഷണറിൽനിന്നു ശേഖരിക്കുന്നതും സർക്കാർ പരിഗണനയിലാണ്. ശമ്പളത്തിനായി റേഷൻ കാർഡ് സമർപ്പിക്കുമ്പോൾ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയും പെൻഷൻകാർക്കെതിരേ ക്രിമിനൽ നടപടിയും സ്വീകരിക്കാനാണു സർക്കാർ തീരുമാനം.


പലരുടെയും സർക്കാർ ജോലിയുടെ വിവരങ്ങൾ റേഷൻ കാർഡിൽ ഉൾപ്പെട്ടില്ലെന്നാണു കണ്ടെത്തിയിട്ടുള്ളത്. അച്ഛന്‍റെയും അമ്മയുടെയും പേരിൽ കാർഡ് എടുക്കുന്ന സർക്കാർ ജീവനക്കാരൻ സ്വന്തം പേരിനൊപ്പം ജോലി ഒഴിവാക്കുന്നതായാണു കണ്ടെത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ചു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കു കത്ത് നൽകി.

മുൻഗണനാ പട്ടികയിലുള്ള കാർഡുകളിലെ ഓരോരുത്തർക്കും പ്രതിമാസം അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പാവങ്ങളായ നിരവധിപേർ പുറത്തുള്ളപ്പോഴാണ് അനർഹർ സൗജന്യ റേഷൻ വാങ്ങുന്നത്. മുൻഗണനാപ്പട്ടികയിൽ കടന്നു കൂടിയ സർക്കാർ ഉദ്യോഗസ്ഥർ, പെൻഷൻകാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് അവരുടെ കാർഡുകൾ ഈ മാസം 31നകം താലൂക്ക് സപ്ലൈ ഓഫീസർക്കു തിരികെ നൽകി കാർഡ് മാറ്റിയെടുക്കാൻ അവസരം നൽകിയിടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ വരെ ഏകദേശം 14,000 കാർഡുകൾ ഇത്തരത്തിൽ മാറ്റിയെടുത്തിടുണ്ട്. ഈ കാർഡുകൾ മുൻഗണനേതര കാർഡായി സീൽ പതിച്ച് നൽകുകയാണു തത്കാലം ചെയ്യുക.

ഭേദപ്പെട്ട സാമ്പത്തികസ്ഥിതിയുണ്ടായിട്ടും സൗജന്യറേഷൻ നേടിയെടുക്കുന്നതിനായി മുൻഗണനാ പട്ടികയിൽ കടന്നുകൂടിയവരെ പിടികൂടാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ഫോർ വീലർ വാഹനമുള്ളവരുടെ പട്ടിക മോട്ടോർ വാഹന വകുപ്പിൽ നിന്നു ലഭ്യമാക്കാനുള്ള നീക്കം ആരംഭിച്ചതായും സിവിൽ സപ്ലൈസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.