ആരോപണങ്ങളുമായി പ്രതിപക്ഷം; വെല്ലുവിളിച്ചു മന്ത്രിയും എംഎൽഎയും
ആരോപണങ്ങളുമായി പ്രതിപക്ഷം; വെല്ലുവിളിച്ചു മന്ത്രിയും എംഎൽഎയും
Thursday, August 17, 2017 1:01 PM IST
തിരുവനന്തപുരം: ഒരു മന്ത്രിക്കും ഒരു ഭരണകക്ഷി എംഎൽഎയ്ക്കുമെതിരേ പ്രതിപക്ഷത്തു നിന്നു ഗുരുതരമായ ആരോപണങ്ങൾ. ഇതിനു മറുപടിയായി മന്ത്രിയുടെയും എംഎൽഎയുടെയും വെല്ലുവിളി. ഇരുവരെയും പിന്തുണച്ചും പ്രതിപക്ഷത്തെ മയമില്ലാതെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഇന്നലെ അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ച നാടകീയ രംഗങ്ങൾക്കും വഴിതെളിച്ചു.

വി.ടി. ബൽറാമായിരുന്നു അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രസംഗിച്ചത്. മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ റിസോർട്ടിനായി കായൽ ഭൂമി കൈയറിയെന്നും മറ്റു നിയമലംഘനങ്ങൾ നടത്തിയെന്നുമായിരുന്നു ആക്ഷേപം. പി.വി. അൻവർ എംഎൽഎ കൂടരഞ്ഞിയിൽ അമ്യൂസ്മെന്‍റ് പാർക്ക് സ്ഥാപിക്കാനായി നിയമലംഘനം നടത്തിയെന്നും ആരോപണമുന്നയിച്ചു. ഇരു ആരോപണങ്ങളുടെയും അടിസ്ഥാനം മാധ്യമവാർത്തകളായിരുന്നു.

മന്ത്രിക്കെതിരേ കത്തിക്കയറിയ ബൽറാം എൻസിപിയിലേക്കും ഉഴവൂർ വിജയന്‍റെ മരണത്തിലേക്കുമൊക്കെ കടന്നുകയറിയപ്പോൾ ഭരണപക്ഷത്തും പ്രതിഷേധമുയർന്നു. നിയമലംഘനങ്ങളേക്കുറിച്ചു സർക്കാർ അന്വേഷിക്കണമെന്നും ആരോപണവിധേയരായവർ അധികാരസ്ഥാനങ്ങളിൽ നിന്നു മാറിനിൽക്കണമെന്നുമായിരുന്നു ബൽറാമിന്‍റെ ആവശ്യം. മുഖ്യമന്ത്രി പറഞ്ഞ അവതാരങ്ങൾ ഇവരൊക്കെയാണെന്നും ബൽറാം പറഞ്ഞു.

മന്ത്രിക്കും എംഎൽഎയ്ക്കും വിശദീകരണം നൽകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അവസരം നൽകി. ചാനലുകാരുടെ വിഷയദാരിദ്ര്യം തീർക്കാൻ ഓരോന്ന് ഏറ്റുപിടിക്കുന്നതിനു പിറകേ പ്രതിപക്ഷം എന്തിനു പോകുന്നു എന്നു ചോദിച്ചായിരുന്നു മന്ത്രി തോമസ് ചാണ്ടി പ്രസംഗം തുടങ്ങിയത്. പിന്നാലെ പ്രതിപക്ഷത്തിനു നേരെ വെല്ലുവിളി: ഒരിഞ്ചു ഭൂമി കൈയേറിയതായി തെളിയിച്ചാൽ മന്ത്രിസ്ഥാനമല്ല, എംഎൽഎ സ്ഥാനം രാജിവയ്ക്കാം. പത്തു നാൽപതു വർഷം വിദേശത്തു കിടന്ന് അധ്വാനിച്ചുണ്ടാക്കിയ പണമാണ്. പതിമൂന്നു വർഷമായിട്ടും റിസോർട്ട് ലാഭത്തിലായില്ല. 150 കോടി രൂപ മുതൽമുടക്കുണ്ട്. 240 കുടുംബങ്ങൾക്കു ജോലി കൊടുക്കുന്നുണ്ട്.

റിസോർട്ടിൽ സ്പീഡ് ലോഞ്ച് ഉള്ളതു കൊണ്ടു നാട്ടുകാർക്കു വല്ല അസുഖവും വന്നാൽ പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോകാം. ഇതിന്‍റെ ഗുണഭോക്താക്കളിൽ ഹൃദ്രോഗികളും ഗർഭിണികളുമൊക്കെയുണ്ടത്രെ. ചുരുക്കിപ്പറഞ്ഞാൽ മന്ത്രി ഈ ബിസിനസ് നടത്തുന്നതു തന്നെ നാട്ടുകാർക്കു വേണ്ടിയാണ്. റിസോർട്ടിൽ വന്നു പല കാലങ്ങളിലായി ഭക്ഷണം കഴിച്ചു പോയ രാഷ്‌ട്രീയ നേതാക്കളുടെ പേരുകളും മന്ത്രിയുടെ പ്രസംഗത്തിലൂടെ ഇടയ്ക്കിടെ പുറത്തുവന്നു കൊണ്ടിരുന്നു.

അൻവറിന്‍റെ വിശദീകരണവും ഈ വഴിക്കായിരുന്നു. ഭൂമിക്കു വിലയില്ലാതിരുന്ന സ്ഥലം. ഇന്നിപ്പോൾ ടൂറിസ്റ്റ് സാധ്യത തെളിഞ്ഞു. ഭൂമിക്കു വിലയുണ്ടായി. നാട്ടുകാർക്കു തൊഴിൽ കിട്ടി. പിന്നെ അല്ലറചില്ലറ കച്ചവടത്തിനും സാധ്യത തെളിഞ്ഞത്രെ. പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷത്തുള്ളവരെയും അമ്യൂസ്മെന്‍റ് പാർക്ക് കാണാൻ അൻവർ ക്ഷണിക്കുകയും ചെയ്തു. നിയമലംഘനം തെളിഞ്ഞാൽ എംഎൽഎസ്ഥാനം രാജിവയ്ക്കാൻ അൻവറും തയാറാണ്.


ഇതിനിടെ അൻവർ ആര്യാടൻ മുഹമ്മദിനെതിരെ ആരോപണമുന്നയിച്ചു. പ്രശ്നങ്ങളെല്ലാം കുത്തിപ്പൊക്കുന്നത് ആര്യാടനാണത്രെ. ഇതു കേട്ടതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിഷേധം നടുത്തളത്തിൽ വരെയെത്തി.

മന്ത്രിയുടെയും എംഎൽഎയുടെയും വിശദീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെങ്കിലും തൃപ്തനാണ്. സർക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതു കൊണ്ടാണത്രെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ മര്യാദയില്ലാത്ത പെരുമാറ്റത്തേക്കുറിച്ചു മുഖ്യമന്ത്രി സാമാന്യം ദീർഘമായി സംസാരിച്ചു. സഭയുടെ അന്തസിനു നിരക്കാത്ത പെരുമാറ്റമാണത്രെ സഭയിൽ കാണുന്നത്. പ്രതിപക്ഷത്ത് ഇപ്പോൾ എല്ലാവരും പ്രതിപക്ഷ നേതാക്കളാണത്രെ.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കെ.എം. ഷാജി നടത്തിയ ചില കമന്‍റുകൾക്കെതിരെ സ്പീക്കർ കടുത്ത ഭാഷയിൽ വിമർശനം നടത്തി. പിന്നാലെ ഷാജിയും മന്ത്രി കെ.ടി. ജലീലും തമ്മിലായി വാഗ്വാദം. ബഹളത്തിനിടെ മുഖ്യമന്ത്രിക്കു കുറേ സമയം പ്രസംഗം നിർത്തേണ്ടിവന്നു.
അധികാര ദുർവിനിയോഗം ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി തീർത്തു പറഞ്ഞു. ആരോപണങ്ങൾ രാഷ്‌ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി കഴിഞ്ഞ തവണത്തെ നിയമസഭ കണ്ടിരുന്നെങ്കിൽ പ്രതിപക്ഷത്തിന്‍റെ പെരുമാറ്റ ദോഷത്തേക്കുറിച്ച് പറയില്ലായിരുന്നു എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പാണ്. ആരോപണം ഉണ്ടായാൽ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തണം. അല്ലാതെ ആരോപണവിധേയർ പറയുന്നത് അപ്പടി ഏറ്റുപറയുകയല്ല വേണ്ടതെന്നും രമേശ് പറഞ്ഞു.

രണ്ടു ബില്ലുകൾ ഇന്നലെ നിയമമായി. ചരക്കു സേവന നികുതി ബിൽ പരിഗണനയ്ക്കെടുത്തപ്പോൾ ധനമന്ത്രി ഡോ. തോമസ് ഐസക് സമവായത്തിന്‍റെ ഭാഷയിലായിരുന്നു. പ്രതിപക്ഷത്തിന്‍റെ വിമർശനങ്ങൾ ഒരുപരിധി വരെ മന്ത്രിയും അംഗീകരിച്ചു. സംസ്ഥാനത്തിന്‍റെ നികുതി നിർണയാധികാരം നഷ്ടമായെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി, വിലക്കയറ്റം നിയന്ത്രിക്കുന്നതിനു പോലും സർക്കാരിന് അധികാരമില്ലെന്നു വിലപിച്ചു. ജിഎസ്ടിയെ അംഗീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ ധനമന്ത്രി കെ.എം. മാണിയും പക്ഷേ വിലക്കയറ്റത്തിന്‍റെ കാര്യത്തിൽ മന്ത്രിയുടെ വാദങ്ങൾ അംഗീകരിക്കാൻ തയാറായില്ല.
നിരവധി ഭേദഗതികളുണ്ടായിരുന്നെങ്കിലും ഭരണ- പ്രതിപക്ഷ ധാരണയിൽ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടുപോയി. പ്രതിപക്ഷം വലിയ വാശി കാട്ടാതിരുന്നപ്പോൾ വൈകാതെ ബിൽ പാസാക്കാനായി. എന്നാൽ, ഭരണപക്ഷ അംഗങ്ങൾ വിരലിലെണ്ണാവുന്ന ഭേദഗതികൾ മാത്രമേ കൊടുത്തിരുന്നുള്ളു. നിയമനിർമാണ കാര്യങ്ങളിൽ അംഗങ്ങൾക്കു താൽപര്യം കുറഞ്ഞുവരുന്നു എന്നു തന്നെ പറയണം. കേരള മോട്ടോർ വാഹന നികുതി ഭേദഗതി ബില്ലും സഭ ഇന്നലെ പാസാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.