സോഷ്യൽ മീഡിയ അധികൃതർ സഹകരിക്കുന്നില്ല; സൈബര്‍ അന്വേഷണം ഇഴയുന്നു
Friday, August 18, 2017 2:18 PM IST
കൊച്ചി: ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയവയില്‍നിന്നു വിവരങ്ങള്‍ ലഭിക്കാത്തതു സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാൻ തടസമാകുന്നതായി സൈബര്‍ കുറ്റാന്വേഷണ വിദഗ്ധര്‍. കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ആരംഭിച്ച രാജ്യാന്തര സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള "കൊക്കോണ്‍ എക്സ് 2017’ സമ്മേളനത്തിലാണു സൈബര്‍ വിദഗ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സമൂഹമാധ്യമങ്ങളില്‍ പലതിന്‍റെയും സെര്‍വര്‍ വിദേശരാജ്യങ്ങളിലാണ്. അവിടെനിന്നുള്ള വിവരങ്ങള്‍ കൈമാറാന്‍ പലപ്പോഴും നടത്തിപ്പുകാര്‍ തയാറല്ല. വാട്സ്ആപിലാണ് പ്രശ്നം കൂടുതല്‍ രൂക്ഷം. ഇതില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ പിന്നെ കേസ് അന്വേഷണത്തിന് ഒരു വിവരവും ലഭിക്കില്ല. ഇന്ത്യയില്‍നിന്നുള്ള പോസ്റ്റ് ആണെങ്കില്‍ ഫേസ്ബുക്കില്‍നിന്നു കുറച്ചെങ്കിലും വിവരം ലഭിക്കും.

കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് വാട്സ്ആപ്, ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ അവര്‍ അമേരിക്കന്‍ നിയമം അനുസരിച്ചുള്ള വിവരങ്ങളെ നല്‍കാന്‍ തയാറുള്ളൂവെന്നു പോലീസിന്‍റ് ഹൈടെക് സെല്‍ ഡിവൈഎസ്പി ഇ.എസ്. ബിജുമോന്‍ പറഞ്ഞു. ഇതുമൂലം അന്വേഷണം പലപ്പോഴും വഴിമുട്ടുന്നു. ഇതു പരിഹരിക്കാന്‍ അന്താരാഷ്‌ട്ര സഹകരണത്തോടെ പുതിയ നിയമനിര്‍മാണം നടത്തണമെന്ന് അദ്ദേഹം വിശദമാക്കി.


കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ സെക്രട്ടറി അരുണ സുന്ദരരാജന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ ഡിജിപി ലോക്നാഥ് ബെഹ്റ അധ്യക്ഷതവഹിച്ചു. കൊക്കോണ്‍ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡുകള്‍ എം.എ. യൂസഫലി, രവി പിള്ള, സി.കെ. മേനോന്‍ എന്നിവര്‍ക്കു സമര്‍പ്പിച്ചു.എം.എ. യൂസഫലിക്കു വേണ്ടി സഹോദരൻ എം.എ. സലിം അവാർഡ് സ്വീകരിച്ചു.

നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ അലോക് ജോഷി മുഖ്യപ്രഭാഷണം നടത്തി. ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാൽ, യുഎഇ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ലഫ്. കേണൽ ഒമർ മുഹമ്മദ് ഹസൻ അലൂദ് അൽ തെനേജി തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നു വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ കെഎംആർഎൽ എംഡി ഏലിയാസ് ജോര്‍ജ് മുഖ്യാതിഥിയായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.