വൃദ്ധദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മരുമകളുടെ സുഹൃത്ത് പിടിയിൽ
വൃദ്ധദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മരുമകളുടെ സുഹൃത്ത് പിടിയിൽ
Wednesday, September 13, 2017 1:52 PM IST
പാലക്കാട്: തോലന്നൂരിൽ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തോലന്നൂർ കുന്നിൽ വീട്ടിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ അപ്പുവേട്ടൻ എന്ന സ്വാമിനാഥൻ(75), ഭാര്യ പ്രേമകുമാരി(66) എന്നിവരാണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഇവരുടെ മരുമകളുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പറവൂർ സ്വദേശി സദാനന്ദനാണ്(53) പിടിയിലായത്. പ്രതി കുറ്റസമ്മതം നടത്തിയതായാണ് സൂചന. മരുമകൾ ഷീജയെ കൈയും കാലും വായും മൂടിക്കെട്ടിയ നിലയിൽ വീടിനുപിന്നിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു.

ബുധനാഴ്ച രാവിലെ ആറുമണിയോടെ അയൽവാസിയായ രാജലക്ഷ്മി പാൽ നൽകുന്നതിനായി വീട്ടിലെത്തിയപ്പോൾ പതിവുസ്ഥലത്തു വയ്ക്കുന്ന പാത്രം കാണാത്തതിനെതുടർന്നു നടത്തിയ പരിശോധനയിലാണ് സമീപത്തു ഷീജയെ കെട്ടിയിട്ട നിലയിലും വീടിനകത്തെ ഹാളിൽ സ്വാമിനാഥനെ കുത്തേറ്റ നിലയിലും സമീപത്തെ മുറിയിൽ പ്രേമകുമാരിയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തി യത്. സംഭവസ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു. മരിച്ച ദമ്പതികളുടെ മരുമകൾ ഷീജയും പിടിയിലായ സദാനന്ദനും തമ്മിൽ അടുപ്പത്തിലായിരുന്നെന്നു തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. പിടിയിലായ സദാനന്ദൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.


ഓഗസ്റ്റ് 31 ന് പ്രേമകുമാരി ചികിത്സാർത്ഥം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്തു സ്വാമിനാഥനെ ഷോക്കേൽപ്പിച്ച് വധിക്കാൻ ശ്രമം നടന്നിരുന്നു. പിറ്റേന്ന് ഇതേക്കുറിച്ച് കോട്ടായി പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു ബന്ധുക്കൾ പറയുന്നു.

പൊതുവേ ശാന്തശീലനായിരുന്ന സ്വാമിനാഥൻ അമ്മത്തിരുവടി പാടശേഖര സമിതിയുടെ സെക്രട്ടറി കൂടിയായിരുന്നു. 31-ാം തീയതിയിലെ വധശ്രമത്തെതുടർന്നാണ്, സമീപത്തു താമസിച്ചിരുന്ന മരുമകൾ ഷീജ വൃദ്ധമാതാപിതാക്കൾക്കൊപ്പം താമസം തുടങ്ങിയത്.
പ്രേമകുമാരിയുടെ സഹോദരന്‍റെ മകളാണ് ഷീജ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.