ഫാ. ടോമുമായി മാർ ക്ലീമിസ് ബാവ ഫോണിൽ സംസാരിച്ചു
ഫാ. ടോമുമായി മാർ ക്ലീമിസ് ബാവ ഫോണിൽ സംസാരിച്ചു
Wednesday, September 13, 2017 2:04 PM IST
തിരുവനന്തപുരം: യെമനിലെ ഭീകരരിൽനിന്നു മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിലുമായി സിബിസിഐ പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ടെലിഫോണിൽ സംസാരിച്ചു. വത്തിക്കാനിലുള്ള ഫാ. ടോമുമായി ചൊവ്വാഴ്ച രാത്രിയാണ് ടെലിഫോണ്‍ സംഭാഷണം നടത്തിയതെന്നു കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവ പത്രസമ്മേളനത്തിൽ അറിയിച്ചു.

അച്ചൻ ഏറെ ക്ഷീണിതനാണെന്നു സംഭാഷണത്തിൽ തന്നെ വ്യക്തമായി. മോചനത്തിനായി ഉള്ളുരുകി പ്രാർഥിച്ച എല്ലാവരോടും നന്ദി പറയണമെന്നു ടോമച്ചൻ സംഭാഷണത്തിൽ ആവശ്യപ്പെട്ടു. നാട്ടിലേക്കുള്ള മടങ്ങിവരവു സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഫാ. ടോമിന്‍റെ മോചനത്തിന് മാർപാപ്പയുടെ ഇടപെടൽ ഏറെ സഹായകമായി. ടോമച്ചന്‍റെ മോചനം സംബന്ധിച്ച് ഇടപെടൽ ഉണ്ടാവണമെന്ന കാര്യത്തിൽ മാർപാപ്പയോടും വത്തിക്കാനിലെ മറ്റു കർദിനാൾമാരോടും വ്യക്തിപരമായി സംസാരിച്ചിരുന്നു.

വത്തിക്കാനും ഒമാൻ ഭരണകൂടവുമായി നടത്തിയ ഇടപെടലാണ് ഏറ്റവുമൊടുവിൽ ഗുണപരമായത്. ഭീകരർ തട്ടിക്കൊണ്ടുപോയ ഭാരതത്തിന്‍റെ ഒരു പൗരൻ മോചിതനായി എന്നതിൽ ഭാരതത്തിനും അഭിമാനിക്കാമെന്നു കർദിനാൾ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.