കൊച്ചി: കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ മാധ്യമ കമ്മീഷൻ സംഘടിപ്പിക്കുന്ന 30-ാമത് അഖില കേരള പ്രഫഷണൽ നാടകമത്സരം ഇന്നുമുതൽ ഒക്ടോബർ ഒന്നുവരെ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ നടക്കും.
ദിവസവും വൈകുന്നേരം ആറിന് നാടകം ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട 12 നാടകങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ധാർമികമൂല്യങ്ങളും ഉദാത്തമായ ആശയങ്ങളും നാടകത്തിലൂടെ അവതരിപ്പിക്കുന്ന സമിതികളേയും കലാകാരൻമാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന നാടകമത്സരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30-നാണ്.
തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന കരുണ എന്ന നാടകം അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ വീട്ടുനന്പർ 312 ഉമ്മിണി മകൾ നളിനി (നവചേതന, കോഴിക്കോട്), അനന്തരം അയാൾ (തിരുവനന്തപുരം നക്ഷത്ര കമ്യൂണിക്കേഷൻസ്), കണക്ക്മാഷ് (കൊല്ലം ആവിഷ്കാര), മൂന്ന് ഇന്ത്യൻ പൗരൻമാരുടെ ഒരു ദിവസം (ഭരത് കമ്യൂണിക്കേഷൻസ്, ആലപ്പുഴ), ചാറ്റൽ മഴയത്ത് (ദേവാ കമ്യൂണിക്കേഷൻസ്, കായംകുളം), മനസാക്ഷിയുളള സാക്ഷി (അമല കമ്യൂണിക്കേഷൻസ്, കാഞ്ഞിരപ്പള്ളി), ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി (കോഴിക്കോട് സങ്കീർത്തന), സഹയാത്രികന്റെ ഡയറിക്കുറിപ്പ് (തിരുവനന്തപുരം സോപാനം), രാമേട്ടൻ (സരിഗ, ഓച്ചിറ), ആഴം (അങ്കമാലി അക്ഷയ), മനുഷ്യരുണ്ട് സൂക്ഷിക്കുക (ആറ്റിങ്ങൽ ശ്രീധന്യ) എന്നീ നാടകങ്ങളും അരങ്ങേറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.