ഭരിക്കുന്നതു ജനഹിതം മനസിലാക്കാത്ത സർക്കാരുകൾ: മാർ ഇഞ്ചനാനിയിൽ
ഭരിക്കുന്നതു ജനഹിതം മനസിലാക്കാത്ത സർക്കാരുകൾ: മാർ  ഇഞ്ചനാനിയിൽ
Thursday, September 21, 2017 11:50 AM IST
മൂവാറ്റുപുഴ: രാജ്യത്ത് ജനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്പോഴും നാൾക്കുനാൾ ഇന്ധന വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരും സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്തേക്ക് മദ്യഷാപ്പുകൾ കൊണ്ടുവരുന്ന സംസ്ഥാന സർക്കാരും ജനഹിതം മനസിലാക്കാതെയാണ് ഭരണം നടത്തുന്നതെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. പൈങ്ങോട്ടൂർ സെന്‍റ് ആന്‍റണീസ് പാരീഷ് ഹാളിൽ കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാനതല ഉപശാഖയും പ്രതിനിധിസമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

ജനഹിതം മറന്നുള്ള ഭരണം ജനാധിപത്യത്തിനുമേൽ വീഴുന്ന കരിനിഴലാണ്. ജനങ്ങൾ പ്രതികരണശേഷി നശിച്ചവരാണെന്ന് സർക്കാർ ചിന്തിക്കുന്നത് മൗഢ്യമാണ്. ജനകീയപ്രശ്നങ്ങൾ കത്തോലിക്കാ കോണ്‍ഗ്രസ് ശക്തമായി ഏറ്റെടുക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്. ഇന്ധനവില വർധന, ബാർ ദൂരപരിധി എന്നീവിഷയങ്ങളിൽ കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാനമൊട്ടാകെ കരിദിനം ആചരിച്ചു പ്രതിഷേധത്തിനു തുടക്കം കുറിക്കണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു.

പുതിയ ഭരണഘടനപ്രകാരം ഒരു ഇടവകയുടെ കീഴിൽ ആരംഭിക്കുന്ന ഉപശാഖകളുടെ സംസ്ഥാനതല ഉദ്ഘാടനം പൈങ്ങോട്ടൂരിൽ നാലു ശാഖകൾ ആരംഭിച്ച് ബിഷപ് നിർവഹിച്ചു. പുതിയതായി ആരംഭിച്ച ശാഖകളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡയറക്ടർ ഫാ.ജിയോ കടവി വിതരണം ചെയ്തു.ശതാബ്ദി ഭൂദാന പദ്ധതി പ്രകാരം വീടു വയ്ക്കാൻ സ്ഥലം നൽകുന്നതിന്‍റെ ഭാഗമായി നൽകുന്ന വസ്തുവിന്‍റെ ആധാരം ദേശീയ പ്രസിഡന്‍റ് വി.വി. അഗസ്റ്റിൻ ഗുണഭോക്താവിനു നൽകി ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ബിജു പറയന്നിലം ‘കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ട്’ എന്നതിൽ വിഷയം അവതരിപ്പിച്ചു.


കോതമംഗലം രൂപത പ്രസിഡന്‍റ് ഐപ്പച്ചൻ തടിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട രൂപത ഭാരവാഹികൾ കോതമംഗലം രൂപത വികാരി ജനറാളും കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടറുമായ മോണ്‍.ജോർജ് ഓലിയപ്പുറം മുന്പാകെ സത്യവാചകം ചൊല്ലി ചുമതലയേറ്റു.

പൈങ്ങോട്ടൂർ ഫൊറോന ഡയറക്ടർ ഫാ. ജോർജ് വടക്കേൽ, ജോസുകുട്ടി മാടപ്പിള്ളി, ജോസ് ഇലഞ്ഞിക്കൽ, ജോണ്‍ മുണ്ടങ്കാവിൽ, ജോസ് പുതിയിടം, തന്പി പിട്ടാപ്പിള്ളിൽ, എ.ജെ. ജോണ്‍, ജോയി പോൾ പീച്ചാട്ട്, വി.യു.ചാക്കോ, മാത്യു വെച്ചൂർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.